യു.കെ.വാര്‍ത്തകള്‍

ചെങ്കോട്ടയായ റണ്‍കോണിലെ ഉപതെരഞ്ഞെടുപ്പില്‍ ഫരാഗിന്റെ റിഫോം യുകെ ആറ് വോട്ടിന് ലേബറിനെ അട്ടിമറിച്ചു

ചെങ്കോട്ടയായി കരുതപ്പെടുന്ന റണ്‍കോണില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ ഗവണ്‍മെന്റിനെ ഞെട്ടിച്ചു കേവലം ആറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറി ഫരാഗിന്റെ റിഫോം യുകെ. 15000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം കൈയടക്കി വെച്ചിരുന്ന ലേബറിനെ ഞെട്ടിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും കനത്ത പ്രഹരം നല്‍കിയാണ് വിജയം.
കടുത്ത പോരാട്ടം അരങ്ങേറിയതോടെ വോട്ടെണ്ണല്‍ രണ്ട് തവണയാണ് നടന്നത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കേവലം നാല് വോട്ട് ഭൂരിപക്ഷത്തിലാണ് റിഫോം മുന്നിലെത്തിയത്. എന്നാല്‍ ഇത് വീണ്ടും എണ്ണിയതോടെ ലേബര്‍ പ്രതീക്ഷിച്ച അസ്തമിച്ച് കൊണ്ട് ഭൂരിപക്ഷം ആറായി ഉയര്‍ന്നു.

എംപിയായിരുന്ന ലേബര്‍ പാര്‍ട്ടി പ്രതിനിധി മൈക്ക് അസ്സെമ്പറി രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപ തിരഞ്ഞെടുപ്പ്. ഇവിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വെറും നാലു വോട്ടുകള്‍ക്കാണ് റീഫോം യുകെ അട്ടിമറി വിജയം നേടിയത്. എന്നാല്‍ ലേബര്‍ പാര്‍ട്ടി റികൗണ്ടിങ് ആവശ്യപ്പെട്ടു

റിഫോം യുകെയ്ക്ക് വേണ്ടി സാറാ ജോവാന പോച്ചിനും ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി കാരന്‍ ലൂയിസ് ഷോറൂമുമാണ് മത്സരിക്കുന്നത്. ഇരുവരും വനിതാ സ്ഥാനാര്‍ത്ഥികളാണ്. 2024 ല്‍ ലേബര്‍ പാര്‍ട്ടി 22358 വോട്ടുകളാണ് കരസ്ഥമാക്കിയത്. അന്ന് രണ്ടാം സ്ഥാനത്തെത്തിയ റിഫോം യുകെ 7662 വോട്ടുകളാണ് നേടിയത്. കടുത്ത കുടിയേറ്റ വിരുദ്ധ പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു സര്‍വേ ഫലം നല്‍കിയ സൂചന.

റിഫോം പാര്‍ട്ടിയുടെ അഞ്ചാമത് എംപിയായി മാറിക്കൊണ്ട് സാറാ പോച്ചിനാണ് ചരിത്ര നേട്ടം കുറിച്ചത്. ലേബര്‍ എതിരാളിയുടെ 12,639ന് എതിരെ 12,645 വോട്ട് നേടിയാണ് തലനാരിഴ വ്യത്യാസത്തില്‍ പോച്ചിന്‍ വിജയം പിടിച്ചത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍, ടോറി സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ച് റിഫോം വ്യാപകമായ നേട്ടമാണ് കൈവരിക്കുന്നത്.

ഡോങ്കാസ്റ്ററിലും, വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് ടൈന്‍സൈഡ് മേയര്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ലേബറിന് ആശ്വാസമായി. ഗ്രേറ്റര്‍ ലിങ്കണ്‍ഷയറില്‍ റിഫോമിന്റെ ആന്‍ഡ്രിയ ജെന്‍കിന്‍സ് വിജയത്തിലേക്ക് നീങ്ങുകയാണ്.

ഉപതെരഞ്ഞെടുപ്പിന് പുറമെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളുടെയും ആവേശത്തിലാണ് നിഗല്‍ ഫരാഗ് മാധ്യമങ്ങളെ കണ്ടത്. 'ഈ മുന്നേറ്റത്തിനും, പാര്‍ട്ടിക്കും ഇത് വലിയ നിമിഷമാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല, ഇത് ഇംഗ്ലണ്ടില്‍ ഉടനീളം സംഭവിക്കുന്നു', ഫരാഗ് പറഞ്ഞു.

  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions