യു.കെ.വാര്‍ത്തകള്‍

റിഫോം യുകെയുടെ മുന്നേറ്റം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് വിസയില്‍ എത്തിയവര്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത് തടയാന്‍ സര്‍ക്കാര്‍

ബ്രിട്ടനിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ റിഫോം യുകെ പാര്‍ട്ടി ജയിച്ച് കയറിയതോടെ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളായി യുകെയില്‍ തുടരാന്‍ അപേക്ഷിക്കുന്ന പരിപാടിക്ക് അന്ത്യം കുറിയ്ക്കാന്‍ മന്ത്രിമാര്‍ തയ്യാറെടുക്കുകയാണ്.

നാളുകളായി വൈകിയ ഇമിഗ്രേഷന്‍ ധവളപത്രം എത്രയും വേഗം ഇറക്കാനുള്ള പണിയും നടക്കുന്നുണ്ട്. മേയ് മധ്യത്തോടെ യുകെ സ്റ്റുഡന്റ് വിസയുള്ളവര്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത് ചുരുക്കാന്‍ നടപടി വരുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.

യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റം കുറയ്ക്കാനുള്ള പദ്ധതികള്‍ തയ്യാറെടുപ്പിന്റെ അന്തിമഘട്ടത്തിലാണ്. വിസാ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികളാണ് പ്രധാനമായും ഉള്‍പ്പെടുത്തുകയെന്നാണ് ഗവണ്‍മെന്റ് നിലപാട്. 2024-ല്‍ യുകെയില്‍ അഭയാര്‍ത്ഥിത്വം തേടിയ 108,000 പേരില്‍, 16,000 പേര്‍ക്ക് സ്റ്റുഡന്റ് വിസ ഉണ്ടായിരുന്നുവെന്നാണ് ഹോം ഓഫീസ് കണക്കുകള്‍.

സിസ്റ്റം ആളുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറയുന്നു. ഇമിഗ്രേഷന്‍ നയങ്ങള്‍ മാസങ്ങളായി ചര്‍ച്ചയിലാണെന്ന് ഹോം ഓഫീസ് ശ്രോതസ്സുകള്‍ പറയുന്നുണ്ട്. എന്നാല്‍ റിഫോം തെരഞ്ഞെടുപ്പ് വിജയം പദ്ധതികള്‍ക്ക് വേഗം കൂട്ടിയെന്നതാണ് വസ്തുത.

കുറഞ്ഞ വരുമാനം നല്‍കുന്ന ജോലികളില്‍ നിന്നുകൊണ്ട് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുകെയില്‍ തുടരുന്നത് ബുദ്ധിമുട്ടാക്കാനും നീക്കം നടക്കുന്നുണ്ട്. എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും, യൂണിവേഴ്‌സിറ്റികളും ഇത്തരമൊരു നീക്കത്തെ എതിര്‍ക്കുന്നുണ്ട്.

  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions