യു.കെ.വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് തിരിച്ചടി; വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടി പുനഃപ്പരിശോധിക്കുന്നു

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതോടെ ആയിരക്കണക്കിന് പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ തിരിച്ചെത്തിക്കാന്‍ ആലോചിച്ച് ഡൗണിംഗ് സ്ട്രീറ്റ്. ലേബര്‍ ഗവണ്‍മെന്റിന് എതിരായ പൊതുജന രോഷം നിഗല്‍ ഫരാഗിന്റെ റിഫോം യുകെയ്ക്ക് എത്രത്തോളം അനുകൂലമായെന്നത് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ അടുപ്പക്കാര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ്.

ഇതോടെയാണ് വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടിയില്‍ തിരുത്തല്‍ വരുത്തി ജനരോഷം തണുപ്പിക്കാന്‍ ലേബര്‍ നീക്കം നടത്തുന്നത്. സമ്പൂര്‍ണ്ണമായി നടപടി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും, പേയ്‌മെന്റ് ലഭിക്കാനുള്ള മിനിമം വരുമാനം 11,500 പൗണ്ടില്‍ നിന്നും വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുതെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയം നേടി അധികാരത്തിലെത്തിയതിന് പിന്നാലെ സ്വീകരിച്ച ആദ്യ നടപടികളില്‍ ഒന്നായിരുന്നു വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ തീരുമാനം. വലിയ വിവാദമായി മാറിയെങ്കിലും ഇത് സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാല്‍ ലേബര്‍ ഇതിനെ ന്യായീകരിച്ച് വരികയായിരുന്നു. എന്നാല്‍ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തിരിച്ചടി നല്‍കിയതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന ആശങ്ക ചില കാബിനറ്റ് മന്ത്രിമാര്‍ തന്നെ ഉയര്‍ത്തുന്നുണ്ട്.

പ്രായമായ വോട്ടര്‍മാര്‍ ഇപ്പോള്‍ റിഫോം യുകെയ്ക്ക് പിന്തുണ നല്‍കുന്നതിലേക്ക് ഈ തെറ്റാണ് കാരണമായതെന്ന് പല ലേബര്‍ എംപിമാരും വിമര്‍ശിക്കുന്നു. സുരക്ഷിതമെന്ന് ലേബര്‍ വിശ്വസിച്ച റണ്‍കോണ്‍ & ഹെല്‍സ്ബി ഉപതെരഞ്ഞെടുപ്പില്‍ റിഫോം ജയിച്ചുകയറിയത് സ്റ്റാമറിനെയും സംഘത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയാണ് ചെയ്തത്.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ കടുംപിടുത്തങ്ങളില്‍ എംപിമാര്‍ രോഷാകുലരാണ്. 10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ 300 പൗണ്ട് വരെയുള്ള പേയ്‌മെന്റാണ് റീവ്‌സ് നീക്കം ചെയ്തത്.

  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions