യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മലയാളി പെണ്‍കുട്ടി അന്തരിച്ചു

യുകെ മലയാളി സമൂഹത്തിനു വേദനയായി മലയാളി പെണ്‍കുട്ടിയുടെ മരണം. ലുക്കീമിയ ചികിത്സയിലിരുന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. ന്യൂകാസിലിന് സമീപം ബെഡ്ലിങ്ടണില്‍ താമസിക്കുന്ന മാത്യു വര്‍ഗീസ് - ജോമോള്‍ മാത്യു ദമ്പതികളുടെ മകള്‍ ജോന എല്‍സ മാത്യു (14) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ പിറവം പേപ്പതി ഇല്ലിക്കല്‍ കുടുംബാംഗമാണ് ജോന. ബെഡ്ലിങ്ടണ്‍ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

ജോനയ്ക്ക് എറിക് എല്‍ദോ മാത്യു (6) എന്ന ഒരു സഹോദരനുണ്ട്. 2022ലാണ് ജോനയുടെ അമ്മയും നഴ്സുമായ ജോമോള്‍ മാത്യു യുകെയില്‍ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വന്നു. നാട്ടില്‍ വെച്ച് ജോനയുടെ രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചിരുന്നു. 2024ല്‍ യുകെയില്‍ എത്തിയ ശേഷവും ചികിത്സ തുടര്‍ന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ന്യൂകാസിലിലെ റോയല്‍ വിക്ടോറിയ ഇന്‍ഫേര്‍മറി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ജോനയുടെ മരണം.

ജോനയുടെ മൃതദേഹം നാട്ടില്‍ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടക്കുന്നു. ന്യൂകാസില്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ചര്‍ച്ച് അംഗങ്ങളായ ജോനയുടെ കുടുംബം നാട്ടില്‍ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗങ്ങളാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions