യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് സമരങ്ങള്‍ ഉറപ്പായി; ശമ്പളവര്‍ധന പോരെന്ന് ഡോക്ടര്‍മാരും ആര്‍ സിഎനും

ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് സമരങ്ങളുടെ വേലിയേറ്റമാവും ഇനി വരുക. ഡോക്ടര്‍മാരും ആര്‍ സിഎനും ചെറിയ ശമ്പള വര്‍ധനയ്ക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. ഈ വര്‍ഷത്തേക്ക് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ക്ക് പ്രഖ്യാപിച്ച 5.4 ശതമാനം വര്‍ധന വളരെ അപര്യാപ്തമാണെന്ന് വിധിയെഴുതിയ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഡോക്ടര്‍മാരേക്കാള്‍ ഏറെ കുറവ് ശമ്പളം ലഭിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കേവലം 3.6% വര്‍ധനവാണ് ഓഫര്‍ ചെയ്തത്. 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ തോതില്‍ ചെറിയ വര്‍ധന നല്‍കിയത് വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നഴ്‌സുമാരേക്കാള്‍ കൂടുതല്‍ വര്‍ദ്ധന ഡോക്ടര്‍മാര്‍ക്ക് ഓഫര്‍ ചെയ്തതിനെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വിമര്‍ശിച്ചു.

അധ്യാപകര്‍ക്ക് ഓഫര്‍ ചെയ്ത 4% വര്‍ദ്ധന പോരെന്നാണ് ടീച്ചിംഗ് യൂണിയനുകളുടെ നിലപാട്. എന്നാല്‍ ലേബര്‍ അധികാരത്തിലെത്തിയ ശേഷം പണപ്പെരുപ്പത്തിന് മുകളില്‍ ഇത് രണ്ടാം തവണയാണ് ശമ്പളഓഫര്‍ നല്‍കുന്നതെന്ന് ചൂണ്ടിക്കാണിക്കാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്.

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ എന്നിവരെല്ലാം ഈ വാദം മുന്‍നിര്‍ത്തിയാണ് പ്രതിരോധിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ സമാനമായ വാദം അംഗീകരിച്ച് മറ്റ് യൂണിയനുകള്‍ വഴങ്ങിയപ്പോള്‍ സമരം തുടര്‍ന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ 22% ശമ്പളവര്‍ധന നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി ലേബര്‍ മന്ത്രിമാര്‍ യൂണിയനുകളെ എത്ര പറഞ്ഞ് ഒതുക്കാന്‍ ശ്രമിച്ചാലും ഇവര്‍ വഴങ്ങാന്‍ സാധ്യത കുറവാണ്.

കഴിഞ്ഞ വട്ടം റെക്കോര്‍ഡ് വര്‍ധനവ് നേടിയ ശേഷം ഇക്കുറിയും ശമ്പളവര്‍ധനയ്ക്ക് ഡോക്ടര്‍മാര്‍ സമരം ചെയ്താല്‍ അത് ഗവണ്‍മെന്റിന് തിരിച്ചടിയാകും. നഴ്‌സുമാര്‍ ഇത്തവണ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാനും സാധ്യതയില്ലെന്ന് ആര്‍സിഎന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions