യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ വീടിന് തീപിടിച്ച് അമ്മയും മൂന്ന് മക്കളും കൊല്ലപ്പെട്ടു. 41 കാരന്‍ അറസ്റ്റില്‍

നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ സ്റ്റോണ്‍ബ്രിഡ്ജിലുള്ള ടില്ലറ്റ് ക്ലോസില്‍ വീടിനുണ്ടായ തീപിടിത്തത്തില്‍ അമ്മയും മൂന്നു മക്കളും മരിച്ചു. 43 വയസ്സുള്ള അമ്മയ്ക്കും 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയ്ക്കും എട്ടും, നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് ദാരുണ സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. ശനിയാഴ്ച പുലര്‍ച്ചെ 1:20 ഓടെയുണ്ടായ തീപിടുത്തത്തില്‍ വീട് കത്തിനശിക്കുകയും ചെയ്‌തു. കൊലപാതകക്കുറ്റം ചുമത്തി സംഭവസ്ഥലത്ത് നിന്ന് 41 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.

70 വയസ്സുള്ള ഒരു സ്ത്രീയെയും ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവരുടെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മറ്റ് രണ്ട് കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടില്ലറ്റ് ക്ലോസിലെ മാരകമായ തീപിടുത്തത്തില്‍ ബ്രെന്റ് ഈസ്റ്റിലെ പ്രാദേശിക എംപി ഡോണ്‍ ബട്‌ലര്‍ തന്റെ ദുഃഖം രേഖപ്പെടുത്തി.

തീപിടിത്തത്തില്‍ ഒരു സ്ത്രീക്കും അവരുടെ മൂന്ന് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായെന്ന് സൂപ്രണ്ട് സ്റ്റീവ് അലന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. എട്ട് ഫയര്‍ എഞ്ചിനുകളും വെംബ്ലി, പാര്‍ക്ക് റോയല്‍, വില്ലെസ്ഡന്‍ സ്റ്റേഷനുകളില്‍ നിന്നുള്ള 70 ഓളം അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്. പ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. ബ്രെന്റ് കൗണ്‍സിലും ലണ്ടന്‍ മേയറും ഉള്‍പ്പെടെയുള്ള അധികാരികള്‍ ദുരിതബാധിതര്‍ക്ക് തുടര്‍ച്ചയായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions