യു.കെ.വാര്‍ത്തകള്‍

വെല്‍ഫെയര്‍ കട്ടുകള്‍ മൂലം നഷ്ടം അനുഭവിക്കുന്നവര്‍ക്ക് ദീര്‍ഘകാല കരിയര്‍ സപ്പോര്‍ട്ട്

ജോബ്‌സെന്റര്‍ പറയുന്നത് പോലെ കിട്ടിയ ജോലിക്ക് കയറണമെന്ന നിബന്ധന ഒഴിവാക്കി എംപ്ലോയ്‌മെന്റ് മന്ത്രി. ലഭ്യമായ ജോലികളില്‍ പ്രവേശിക്കാന്‍ ഇനി ജോബ്‌സെന്ററുകള്‍ നിര്‍ബന്ധിക്കില്ലെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. വെല്‍ഫെയര്‍ കട്ടുകള്‍ മൂലം നഷ്ടങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ദീര്‍ഘകാല, വ്യക്തഗത കരിയര്‍ സപ്പോര്‍ട്ട് ലഭ്യമാക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു.

കണ്‍സര്‍വേറ്റീവ് നയങ്ങള്‍ പ്രകാരമാണ് കുറഞ്ഞ വരുമാനത്തിലും, സുരക്ഷിതമല്ലാത്ത ജോലികളില്‍ കയറണമെന്ന നിബന്ധന നിലനിന്നിരുന്നത്. ഇത് നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച ആലിസണ്‍ മക്ഗവേണ്‍ ആളുകള്‍ക്ക് മികച്ച കരിയര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിലാകും ഇനി ജോബ്‌സെന്ററുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വ്യക്തമാക്കി.

എന്നാല്‍ വികലാംഗ ബെനഫിറ്റുകള്‍ റദ്ദാക്കിയതോടെ എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് മെച്ചപ്പെടുത്താനുള്ള പ്രധാന ദൗത്യമാണ് മക്ഗവേണ്‍ നേരിടുന്നത്. ജോബ് കോച്ചുമാരുടെ തൊഴില്‍ഭാരം കുറയ്ക്കാന്‍ എഐ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പറയുന്നു. ഇതുവഴി സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍ നേരിടുന്നവര്‍ക്ക് മാനുഷികമായ പിന്തുണ ഉറപ്പാക്കാന്‍ ഇവര്‍ക്ക് സമയം കിട്ടുമെന്ന് മക്ഗവേണ്‍ വ്യക്തമാക്കി.

അതേസമയം ലേബര്‍ എംപിമാര്‍ പോലും വെല്‍ഫെയര്‍ കട്ടുകളെ എതിര്‍ക്കുന്നുണ്ട്. പാര്‍ലമെന്റില്‍ എംപിമാര്‍ മറിച്ച് കുത്തുമെന്ന് നം.10 ഭയപ്പെടുന്നുണ്ട്. സംഗതി പ്രശ്‌നമാണെങ്കിലും നിരവധി ചെറുപ്പക്കാര്‍ ജോലിക്ക് പുറത്ത് നില്‍ക്കുന്ന ആശങ്കാജനകമാണെന്ന് മക്ഗവേണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വെട്ടിക്കുറവുകള്‍ കൂടുതല്‍ പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പങ്കുവെച്ചിട്ടുള്ളത്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions