യു.കെ.വാര്‍ത്തകള്‍

5 ലക്ഷം ഭവനഉടമകളെ കാത്തിരിക്കുന്നത് ഷോക്ക്! 5 വര്‍ഷത്തെ ഫിക്‌സഡ് റേറ്റില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് 500 പൗണ്ട് പ്രതിമാസ ബില്‍ വര്‍ധന

ബ്രിട്ടനില്‍ അഞ്ച് വര്‍ഷം മുന്‍പ് ഫിക്‌സഡ് റേറ്റ് ഡീലുകള്‍ എടുത്ത് ആശ്വസിച്ച് ഇരിക്കുന്നവര്‍ക്ക് കനത്തഷോക്ക്. അഞ്ച് വര്‍ഷം മുന്‍പ് മോര്‍ട്ട്‌ഗേജ് വിപണി ശാന്തമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കുത്തനെ താഴ്ന്ന് നിന്നിരുന്ന പലിശ നിരക്കുകള്‍ ഉയര്‍ന്നു. അതുകൊണ്ട് തന്നെ മുന്‍പ് ഫിക്‌സഡ് റേറ്റ് ഡീലുകള്‍ എടുത്ത് ആശ്വസിച്ച് ഇരിക്കുന്നവര്‍ക്ക് റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ തിരിച്ചടവുകളില്‍ വലിയ വ്യത്യാസം നേരിടേണ്ടി വരും.

ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തെ ഫികസ്ഡ് മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ നിന്നും പുറത്തുവരുന്ന ആയിരക്കണക്കിന് ഭവനഉടമകളുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ 500 പൗണ്ട് വരെ വര്‍ധനവ് നേരിടേണ്ടി വരുമെന്നാണ് കണക്ക്.

2020-ല്‍ പലിശ നിരക്കുകള്‍ ഏറ്റവും താഴ്ന്നിരിക്കുന്ന ഘട്ടത്തില്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ എടുത്ത ഏതാണ്ട് 5 ലക്ഷം ജനങ്ങളുണ്ട്. ഇവരുടെ ഫിക്‌സഡ് ഡീലുകളാണ് ഈ വര്‍ഷം അവസാനിക്കുന്നത്. ഇവരുടെ റീമോര്‍ട്ട്‌ഗേജ് ഡീലുകളിലാണ് അഞ്ച് വര്‍ഷം മുന്‍പത്തേക്കാള്‍ സാരമായ വ്യത്യാസം രേഖപ്പെടുത്തുക.

പുതിയ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ക്കായി നല്ല രീതിയില്‍ അന്വേഷിച്ച് ഉറപ്പിച്ച ശേഷം മാത്രം തീരുമാനമെടുക്കാനാണ് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. പുതിയ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ തെരഞ്ഞെടുക്കാത്ത പക്ഷം കൂടുതല്‍ തുക നല്‍കുന്ന സ്ഥിതിയാണ് രൂപപ്പെടുക. പുതിയ ഡീലിലേക്ക് മാറാത്തവര്‍ ഓട്ടോമാറ്റിക്കായി ലെന്‍ഡറുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജിലേക്ക് മാറുന്നതാണ് ഇതിന് കാരണം. ഇവയ്ക്ക് ഫിക്‌സഡ്, ട്രാക്കര്‍ ഡീലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കാണുള്ളത്.

2020-ല്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീല്‍ എടുത്തവര്‍ എസ്‌വിആറിലേക്ക് മാറിയാല്‍ പ്രതിമാസം 510 പൗണ്ട് വരെ അധികം നല്‍കേണ്ടി വരുമെന്ന് കമ്പയര്‍ ദി മാര്‍ക്കറ്റിന്റെ അനാലിസിസ് വ്യക്തമാക്കുന്നു. ശരാശരി തിരിച്ചടവ് പ്രതിമാസം 1227 പൗണ്ടിലേക്ക് ഉയരും. ശരാശരി 178,523 പൗണ്ട് മോര്‍ട്ട്‌ഗേജ് കടമുള്ളത് ആസ്പദമാക്കിയാണ് ഇത്.

പുതിയ ഡീലുകള്‍ എത്രയും പെട്ടെന്ന് ഉറപ്പാക്കി ലെന്‍ഡറുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റിലേക്ക് പോകാതെ ഉറപ്പാക്കുകയാണ് ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് കാലാവധി അവസാനിക്കുന്നവര്‍ ചെയ്യേണ്ടത്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions