യു.കെ.വാര്‍ത്തകള്‍

സിവില്‍ സര്‍വ്വീസില്‍ നിന്നും 50,000 പേരുടെ ജോലി വെട്ടാന്‍ ചാന്‍സലര്‍ റീവ്‌സ്

ബ്രിട്ടനിലെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ നിന്നും 50,000 പേരുടെ ജോലി വെട്ടാന്‍ ഒരുങ്ങി ചാന്‍സലര്‍ റീച്ചാല്‍ റീവ്സ് . വരാനിരിക്കുന്ന സ്‌പെന്‍ഡിംഗ് റിവ്യൂവിന് ശേഷം വൈറ്റ്ഹാള്‍ ചെലവുകള്‍ നിയന്ത്രിക്കാന്‍ റേച്ചല്‍ റീവ്‌സ് നടപടി സ്വീകരിക്കുന്നതോടെയാണ് നിരവധി പേരുടെ ജോലി തെറിക്കുക.

2030 ആകുന്നതോടെ 10 ശതമാനം പദവികള്‍ കുറയ്ക്കാനാണ് നീക്കം. ഇതുവഴി ഭരണവര്‍ഗ്ഗത്തിന്റെ വലുപ്പം കുറയ്ക്കാമെന്നും റേച്ചല്‍ റീവ്‌സും, പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും കണക്കുകൂട്ടുന്നു. നിലവില്‍ സിവില്‍ സര്‍വ്വീസില്‍ ഏകദേശം 515,000 ഫുള്‍ടൈം സമാനമായ പോസ്റ്റുകളാണ് നിലവിലുള്ളത്. 2016 ജൂണിലെ 380,000-ല്‍ നിന്നുമാണ് ഈ വര്‍ദ്ധന.

അടുത്ത അഞ്ച് വര്‍ഷത്തില്‍ ഈ കണക്കുകള്‍ 450,000 ആയി താഴ്ന്നാല്‍ അത്ഭുതം വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ഗവണ്‍മെന്റ് ചെലവുകള്‍ 15 ശതമാനം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മാര്‍ച്ചിലെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ റീവ്‌സ് വെളിപ്പെടുത്തിയിരുന്നു. ജൂണ്‍ 11-നാണ് വൈറ്റ്ഹാള്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്‌പെന്‍ഡിംഗ് റിവ്യൂ ചാന്‍സലര്‍ പുറത്തുവിടുന്നത്.

2029 വരെയുള്ള തങ്ങളുടെ മന്ത്രാലയങ്ങളുടെ ബജറ്റ് സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകളിലാണ് മന്ത്രിമാര്‍. ബ്രക്സ്റ്റിനും, കൊവിഡ് മഹാമാരിക്കും ശേഷം സിവില്‍ സര്‍വ്വീസിന്റെ വലുപ്പം അധികരിച്ചിരുന്നു.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions