യു.കെ.വാര്‍ത്തകള്‍

വേപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം: വന്‍ ഡിസ്‌കൗണ്ടില്‍ ഉത്പന്നം വിറ്റഴിച്ച് ഷോപ്പുകള്‍

യുകെയില്‍ വേപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം വരുന്ന സാഹചര്യത്തില്‍ ഉത്പന്നങ്ങള്‍ അതിവേഗം വിറ്റഴിക്കാന്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് ഷോപ്പുകള്‍. മണിക്കൂറുകള്‍ മാത്രം നിരോധനത്തിന് ബാക്കിനില്‍ക്കവെയാണ് ഉത്പന്നങ്ങള്‍ വിറ്റുതീര്‍ക്കാനുള്ള ശ്രമം.

ജൂണ്‍ 1 മുതലാണ് ബ്രിട്ടനില്‍ വേപ്പുകള്‍ക്ക് നിരോധനം നിലവില്‍ വരുന്നത്. ഇതോടെ ബിസിനസ്സുകള്‍ സിംഗിള്‍ ഉപയോഗത്തിനുള്ള വേപ്പുകളുടെ വില്‍പ്പനയും, വിതരണവും നടത്തുന്നത് നിയമവിരുദ്ധമായി മാറും. ഓണ്‍ലൈന്‍ വില്‍പ്പനയും ഇതോടെ നിര്‍ത്തലാക്കപ്പെടും. നിക്കോട്ടിന്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഇല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ വേപ്പുകളും നിരോധനത്തില്‍ പെടും.

ഇത്തരം ഉത്പന്നങ്ങള്‍ അനധികൃതമായി കൈയില്‍ വെച്ചാല്‍ പിഴ 400 പൗണ്ടായിരുന്നത് 600 പൗണ്ടായി വര്‍ദ്ധിപ്പിക്കുമെന്ന് വേസ്റ്റ് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക് എക്യൂപ്‌മെന്റ് വ്യക്തമാക്കി. നിരോധനത്തിന് ശേഷവും റീഫില്‍ ചെയ്യാവുന്ന വേപ്പുകള്‍ ലഭ്യമായിരിക്കും.

എന്നിരുന്നാലും സിംഗിള്‍ യൂസ് വേപ്പുകള്‍ വാങ്ങിക്കൂട്ടുകയാണ് ആളുകള്‍. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് പരമാവധി വാങ്ങിക്കുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് ഷോപ്പ് ജീവനക്കാര്‍ വ്യക്തമാക്കുന്നു.

2024 മുതല്‍ 2025 വരെ കാലയളവില്‍ 16 വയസ്സിന് മുകളില്‍ പ്രായമുള്ള 14 ശതമാനം പേര്‍ ഇ സിഗററ്റുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് നിരോധനത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. 2023-ല്‍ വലിച്ചെറിഞ്ഞ 5 മില്ല്യണ്‍ സിംഗിള്‍ യൂസ് വേപ്പുകളാണ് കണ്ടെടുത്തത്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions