യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന് അതിര്‍ത്തിയുടെ നിയന്ത്രണം 'നഷ്ടമായി'; കുറ്റസമ്മതവുമായി ഡിഫന്‍സ് സെക്രട്ടറി

ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന യുകെയിലേക്കു എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഈ വര്‍ഷം റെക്കോര്‍ഡിട്ടിരിക്കുകയാണ്. ഇത് നിയന്ത്രിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് ശ്രമങ്ങളൊന്നും വിജയം കാണുന്നില്ല. ഈ ഘട്ടത്തിലും മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന്റെ വീഴ്ചകളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ലേബര്‍ മന്ത്രിമാരുടെ ശ്രമം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ബ്രിട്ടന് അതിര്‍ത്തി നിയന്ത്രണം സമ്പൂര്‍ണ്ണമായി കൈമോശം വന്നതെന്നാണ് ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലിയുടെ രക്ഷം. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് യുകെയുടെ അഭയാര്‍ത്ഥി സിസ്റ്റം കുളമാക്കി വെച്ചതാണ്, രാജ്യത്തേക്കുള്ള ക്രമാതീതമായ കുടിയേറ്റത്തിലേക്ക് നയിച്ചതെന്ന് ഹീലി പറയുന്നു. ഈ അവസ്ഥയാണ് ഗവണ്‍മെന്റിന് ഇപ്പോള്‍ നേരിടേണ്ടി വരുന്നതെന്ന് ഡിഫന്‍സ് സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

ശനിയാഴ്ച മാത്രം 18 ചെറുബോട്ടുകളിലായി 1194 അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് പ്രവേശിച്ചതായി കണക്കുകള്‍ വ്യക്തമാക്കി. ഈ വര്‍ഷം ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്. ഇതോടെ 2025 പിറന്ന് ആറ് മാസം പിന്നിടുമ്പോള്‍ 14,811 പേര്‍ രാജ്യത്ത് പ്രവേശിച്ചു. ആദ്യ അഞ്ച് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്.

ഫ്രഞ്ച് പോലീസിന്റെ നിരീക്ഷണത്തിലാണ് സ്ത്രീകളും, കുട്ടികളും അടങ്ങുന്നവര്‍ ചെറുബോട്ടുകലില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത്. അനധികൃതമായി എത്തുന്നവരെ യുകെയിലും സ്വീകരിച്ച് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഹീലി പ്രതികരിച്ചു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് നിയന്ത്രണം ഈ വിധം നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ടാക്‌സി ഓടിക്കുന്നത് പോലെയാണ് മനുഷ്യക്കടത്തുകാര്‍ ചെറുബോട്ടുമായി എത്തുന്നത്. ഇത് തടയാന്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ ഫ്രാന്‍സില്‍ യുകെ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ആദ്യമായി ഈ സഹകരണം ലഭിക്കുകയാണ്, ഹീലി പറഞ്ഞു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions