യു.കെ.വാര്‍ത്തകള്‍

ഇന്ത്യക്കാരനായ വൃദ്ധനെ പാര്‍ക്കില്‍ തല്ലിക്കൊന്ന 15കാരന് 7 വര്‍ഷം മാത്രം ജയില്‍ശിക്ഷ; അക്രമം ചിത്രീകരിച്ച കൂട്ടുകാരിയെ വെറുതെവിട്ടു

ഇന്ത്യന്‍ വംശജനായ 80 വയസുകാരനെ ഒരു കാരണവും കൂടാതെ തല്ലിക്കൊന്ന കുട്ടി കുറ്റവാളിക്ക് വെറും 7 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. വീടിനടുത്തുള്ള പാര്‍ക്കില്‍ നായയുമായി നടക്കാനിറങ്ങിയ ഭീം കോഹ്‌ലിയെയാണ് 15-കാരനായ ആണ്‍കുട്ടി അടിച്ചുവീഴ്ത്തിയ ശേഷം തല്ലിക്കൊന്നത്. ഇവനെ യംഗ് ഒഫെന്‍ഡേഴ്‌സ് ഡിറ്റന്‍ഷന്‍ സെന്ററില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ മാത്രം അനുഭവിക്കാനാണ് കോടതി വിട്ടത്.

അതേസമയം അക്രമത്തിന് കൂട്ടുനില്‍ക്കുകയും, ആര്‍ത്തുല്ലസിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത 13 വയസ്സുകാരിക്ക് ജയില്‍ശിക്ഷ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം നരഹത്യാ കേസില്‍ മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 1ന് ലെസ്റ്ററിന് സമീപത്തെ ബ്രൗണ്‍സ്റ്റോണ്‍ ടോവിലുള്ള ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ വെച്ചാണ് 80-കാരനായ കോഹ്‌ലിക്ക് നേരെ ഭീകരമായ അക്രമം നടന്നത്.

എന്നാല്‍ കുറ്റവാളികള്‍ക്ക് നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്ന് കോടതിക്ക് പുറത്ത് ഇരയുടെ കുടുംബം പ്രതികരിച്ചു. ലെസ്റ്റര്‍ ക്രൗണ്‍ കോടതിക്ക് പുറത്തെത്തിയ മകള്‍ സൂസന്‍ ശിക്ഷാ കാലയളവിലെ നിരാശ മറച്ചുവെച്ചില്ല. 'എനിക്ക് രോഷം തോന്നുന്നു, ഈ ശിക്ഷയില്‍ നിരാശയുമുണ്ട്. അവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ തോത് പ്രതിഫലിക്കുന്ന ശിക്ഷയല്ല ഇത്', സൂസന്‍ പറഞ്ഞു.

വീടിന് സമീപത്ത് വെച്ച് അക്രമം നേരിട്ട മുത്തശ്ശന് വംശീയമായ അധിക്ഷേപങ്ങളും നേരിട്ടിരുന്നു. ഗുരുതരമായി മുറിവേറ്റ കോഹ്‌ലിയെ കുടുംബമാണ് കണ്ടെത്തുന്നത്. കഴുത്തിനും, വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റ 80-കാരന്‍ തൊട്ടടുത്ത ദിവസം മരണത്തിന് കീഴടങ്ങി. എന്നാല്‍ കുറവ് ശിക്ഷ നല്‍കിയതിന് പുറമെ കുറ്റവാളികളുടെ പേരുകള്‍ രഹസ്യമാക്കി വെയ്ക്കാനും ലെസ്റ്റര്‍ ക്രൗണ്‍ കോടതി ഉത്തരവിട്ടു.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions