യു.കെ.വാര്‍ത്തകള്‍

യുകെയിലെ മരുന്ന് ക്ഷാമത്തില്‍ ബുദ്ധിമുട്ടി കാന്‍സര്‍ രോഗികള്‍; മുന്നറിയിപ്പുമായി ഫാര്‍മസിസ്റ്റുകള്‍

യുകെയിലെ മരുന്ന് ക്ഷാമത്തില്‍ വലഞ്ഞ് കാന്‍സര്‍ രോഗികള്‍. മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കാതെ വരുന്നതിനാല്‍ കാന്‍സര്‍ രോഗികള്‍ ഭക്ഷണം ഒഴിവാക്കിയും, ഡോസുകള്‍ റേഷന്‍ ചെയ്തും, മരുന്നുകള്‍ക്കായി 30 മൈല്‍ വരെ യാത്ര ചെയ്തും ബുദ്ധിമുട്ടുന്നതായാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

യുകെ നേരിട്ടതില്‍ വെച്ച് ഏറ്റവും ദുരിതം നിറഞ്ഞ ക്ഷാമമാണ് ഇപ്പോഴത്തേതെന്നാണ് ഫാര്‍മസിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. സുപ്രധാന കാന്‍സര്‍ മരുന്നായ ക്രിയോണ്‍ സ്‌റ്റോക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുകയാണെന്ന് 96% ഫാര്‍മസികളും പറയുന്നു.

പാന്‍ക്രിയാ കാന്‍സര്‍ ബാധിച്ച ആയിരക്കണക്കിന് രോഗികള്‍ക്ക് കഴിക്കുന്ന ഭക്ഷണം ദഹിക്കാന്‍ ഈ ടാബ്‌ലെറ്റുകള്‍ ആവശ്യമാണ്. എന്നാല്‍ ഒരു വര്‍ഷത്തോളമായി ക്രിയോണിന്റെ യുകെ സപ്ലൈ കുറഞ്ഞ നിലയിലാണ്. ഈ മരുന്ന് കിട്ടാതെ വരുന്നതോടെ ഈ രോഗികള്‍ അപകടകരമായ പോഷണക്കുറവും, ഭാരക്കുറവും നേരിടും.

നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ നടത്തിയ സര്‍വ്വെയില്‍ ക്രിയോണ്‍ ക്ഷാമം ഇതുവരെ നേരിട്ടതില്‍ വെച്ച് ഏറ്റവും മോശം സ്‌റ്റോക്ക് കുറവാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ മരുന്ന് കിട്ടാനായി രോഗികള്‍ മണിക്കൂറുകള്‍ ചെലവിട്ട് സഞ്ചരിക്കുന്ന അവസ്ഥ പോലും വരുന്നു. മരുന്ന് ആവശ്യത്തിന് കഴിക്കാതെയും, ഭക്ഷണം ഒരു നേരമാക്കി കുറച്ചുമെല്ലാം ഇവര്‍ നിയന്ത്രിച്ച് നില്‍ക്കുന്നു.

കോവിഡ് മഹാമാരിയ്ക്ക് ശേഷം കിട്ടാന്‍ ബുദ്ധിമുട്ടുള്ള മരുന്നുകളില്‍ ഒന്നായി ക്രിയോണ്‍ മാറിയിരുന്നു. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി, ആന്റിബയോട്ടിക്, ഇന്‍ഹേലറുകള്‍ എന്നിവയും വിതരണം തടസ്സപ്പെട്ട നിലയിലാണ്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions