യു.കെ.വാര്‍ത്തകള്‍

സൈബര്‍ ആക്രമണം: എന്‍എച്ച്എസ് ബ്ലഡ് ബാങ്കില്‍ പ്രതിസന്ധി; ഒരു മില്യണ്‍ രക്തദാതാക്കള്‍ രക്തദാനത്തിന് മുന്നോട്ട് വരണമെന്ന്

എന്‍എച്ച്എസിന്റെ സേവനങ്ങളെ ബാധിച്ച് സൈബര്‍ ആക്രമണം. എന്‍എച്ച്എസിന് അടിയന്തരമായി ഒരു മില്യണോളം രക്തദാതാക്കളെ വേണം. ബ്ലഡ് ബാങ്കുകളെ സാരമായി ബാധിച്ചുകഴിഞ്ഞിരിക്കുകയാണ് . സ്‌റ്റോക്ക് കുറവായതിനാല്‍ ആംബര്‍ അലര്‍ട്ട് പുറപ്പെടുവിച്ച അധികൃതര്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകാതിരിക്കാന്‍ ശക്തമായ നടപടി വേണ്ടിവരുമെന്ന് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് പറഞ്ഞു.ഈ നിലയില്‍ പോയാല്‍ രക്തത്തിന്റെ സപ്ലൈയില്‍ കടുത്ത ക്ഷാമമുണ്ടാകും. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളുടെ ജീവന് വരെ പ്രതിസന്ധിയുണ്ടാക്കും.

ജനസംഖ്യയിലെ രണ്ടു ശതമാനം മാത്രമാണ് സപ്ലൈയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം സഹായിച്ചത്. എട്ടു ലക്ഷം പേര്‍ മാത്രമാണ് ആവശ്യമുള്ള രക്തം നല്‍കിയതെന്ന് ചുരുക്കം. നിലവിലെ അവസ്ഥയില്‍ രക്തദാനത്തിന് ഒരു മില്യണ്‍ പേര്‍ മുന്നോട്ട് വരുമെന്ന് എന്‍എച്ച്എസ്എസ്ബിടി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം രക്തദാനത്തിന് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും 24 ശതമാനം പേര്‍ മാത്രമാണ് രക്തദാനത്തിനെത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലണ്ടന്‍ ആശുപത്രികള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായതോടെയാണ് ആംബര്‍ അലര്‍ട്ട് വന്നത്. ഇതിന് ശേഷം രക്തത്തിന്റെ സ്‌റ്റോക്ക് താഴ്ന്ന നിലയില്‍ തുടരുകയാണ്. ഒ നെഗറ്റീവിനാണ് ഏറ്റവും ആവശ്യം. കൂടുതല്‍ പേര്‍ ബ്ലഡ് ഡൊണേഷനായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions