നാട്ടുവാര്‍ത്തകള്‍

ബേപ്പൂര്‍ തീരത്തിനടുത്ത് കപ്പലിന് തീ പിടിച്ചു; 20 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, 18 പേരെ രക്ഷപ്പെടുത്തി


കോഴിക്കോട്: കേരളതീരത്ത് ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 18 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നാലുപേരെ കാണാനില്ലെന്നും അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കപ്പലില്‍ ഉണ്ടായിരുന്നത് 22 പേരായിരുന്നു. കടലില്‍ ചാടിയ എല്ലാവരേയും സൂരക്ഷിതമായി മാറ്റിയിട്ടുള്ളതായിട്ടാണ് വിവരം. അതേസമയം തന്നെ തീപിടിക്കാവുന്ന ക്ലാസ്സ് 3 വസ്തുക്കളായിരുന്നു കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അണ്ടര്‍ ഡക്കിലെ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് വിവരം.

കോസ്റ്റുഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ കടലില്‍ ചാടിയവരെ രക്ഷപ്പെടുത്തി. ജീവനക്കാരില്‍ ഇന്ത്യാക്കാരില്ല. ചൈന, മ്യാന്‍മര്‍, ഇന്തോനേഷ്യ, തായ്‌ലന്റ് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു കപ്പലിലെ ജീവനക്കാരെന്നാണ് വിവരം. അപകടത്തില്‍ പെട്ടവര്‍ക്ക് കൊച്ചിയിലും എറണാകുളത്തും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 20 കണ്ടെയ്‌നറുകളാണ് കടലില്‍ പതിച്ചിരിക്കുന്നതെന്നാണ് വിവരം. ഐഎന്‍എസ് സൂറത്തും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. നിലവില്‍ കപ്പലിലെ മുഴുവന്‍ ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനം.

പൊട്ടിത്തെറിക്കാനും തീപിടിക്കാനും സാധ്യതയുള്ള വസ്തുക്കള്‍ കണ്ടെയ്‌നറില്‍ ഉണ്ടെന്നാണ് വിവരം. അതേസമയം കപ്പലില്‍ പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കൂടുതല്‍ കണ്ടെയ്‌നറിലേക്ക് തീ പടരുമോ എന്ന ആശങ്കയുണ്ട്. ഡക്കില്‍ ഉഗ്രസ്‌ഫോടനം ഉണ്ടായതായിട്ടാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. 20 വര്‍ഷം പഴക്കമുള്ള ഫീഡിംഗ് ഷിപ്പാണ് അപകടത്തില്‍ പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാംഗ്‌ളൂര്‍ തുറമുഖത്ത് നിന്നും ഉള്‍പ്പെടെ കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് കപ്പലുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റന്‍ കപ്പലില്‍ തുടരുന്നുണ്ടെണ്ടെന്നും ഇദ്ദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്‌തേക്കുമെന്നുമാണ് വിവരം. എം.വി. വാന്‍ഹായ് 503 എന്ന കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കൊണ്ടുപോകാന്‍ സ്വകാര്യ ആശുപത്രികളിലെ ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമായി നിര്‍ത്തിയിട്ടുണ്ട്.

650 കണ്ടെയ്‌നറുകളുമായി കൊളംബോയില്‍ നിന്നും നവിമുംബൈയിലേക്ക് പോയ 270 മീറ്റര്‍ നീളമുള്ള വി.എം. വാന്‍ഹായ് 503 കപ്പലാണ് അപകടത്തില്‍പെട്ടത്. ഈ മാസം ആദ്യം പുറപ്പെട്ട കപ്പല്‍ നാളെയായിരുന്നു മുംബൈയില്‍ എത്തിച്ചേരേണ്ടിയിരുന്നത്. കൊച്ചിയില്‍ കപ്പലപകടം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും മറ്റൊരു കപ്പല്‍അപകടവും ഉണ്ടായിരിക്കുന്നത്. ജീവനക്കാരെ രക്ഷിക്കാന്‍ കൊച്ചിയില്‍ നിന്നും ഡോണിയര്‍ വിമാനവും എയര്‍ക്രാഫ്റ്റും അയച്ചിട്ടുള്ളതായി വിവരമുണ്ട്.

കോസ്റ്റുഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ കടലില്‍ ചാടിയവരെ രക്ഷപ്പെടുത്തി. ജീവനക്കാരില്‍ ഇന്ത്യാക്കാരില്ല. ചൈന, മ്യാന്‍മര്‍, ഇന്തോനേഷ്യ, തായ്‌ലന്റ് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു കപ്പലിലെ ജീവനക്കാരെന്നാണ് വിവരം. അപകടത്തില്‍ പെട്ടവര്‍ക്ക് കൊച്ചിയിലും എറണാകുളത്തും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 20 കണ്ടെയ്‌നറുകളാണ് കടലില്‍ പതിച്ചിരിക്കുന്നതെന്നാണ് വിവരം. ഐഎന്‍എസ് സൂറത്തും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. നിലവില്‍ കപ്പലിലെ മുഴുവന്‍ ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനം.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions