യു.കെ.വാര്‍ത്തകള്‍

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറക്കുമതി ചെയ്ത വിലകുറഞ്ഞ കോഴിയിറച്ചിയും ബീഫും

യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യാപകമായി വിലകുറഞ്ഞ കോഴിയിറച്ചിയും ബീഫും വില്‍ക്കുന്നതായി നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന്‍ . ഓസ്‌ട്രേലിയ, പോളണ്ട്, ഉറുഗ്വേ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് ഈ ഭക്ഷ്യ ഉത്പന്നങ്ങള്‍. ഈ രാജ്യങ്ങളിലെ ഇത്തരം ഭക്ഷ്യ ഉത്പന്നങ്ങള്‍ യുകെയില്‍ നിന്ന് വ്യത്യസ്തമായ മാനദണ്ഡങ്ങളില്‍ ആണ് ഉത്പാദിപ്പിക്കപ്പെടുന്നത് . ഇതിന്റെ ഫലമായാണ് ഇറക്കുമതി ചെയ്യുന്ന ഈ ഭക്ഷ്യ ഉത്പന്നങ്ങള്‍ വിലകുറച്ച് വില്‍ക്കുന്നതിന് പിന്നിലെ കാരണം .

ഉത്തരം ഗുണമേന്മ കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് യുകെയിലെ കര്‍ഷകരുടെയും പൊതുജനങ്ങളുടെയും താത്‌പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന അഭിപ്രായവും ശക്തമാണ്. പോളിഷ് ചിക്കന്‍ പോലെ ഓസ്‌ട്രേലിയന്‍ ബീഫും സാധാരണയായി യുകെയിലെ മാംസത്തേക്കാള്‍ വ്യത്യസ്തമായ മൃഗക്ഷേമ, പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഉത്പാദിപ്പിക്കുന്നത്. മോറിസണ്‍ അസ്‌ഡ തുടങ്ങി എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇത്തരം വിലകുറഞ്ഞ കോഴിയിറച്ചിയും ഭക്ഷ്യ ഉത്പന്നങ്ങളും സുലഭമാണ്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഇത്തരം നീക്കം യുകെയിലെ കര്‍ഷകരോട് ചെയ്യുന്ന വഞ്ചനയാണെന്ന് ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറില്‍ നിന്നുള്ള ബീഫ്, ആട്, ധാന്യ കര്‍ഷകനായ സ്റ്റുവര്‍ട്ട് റോബര്‍ട്ട്സ് പറഞ്ഞു.

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നതിനാണ് തങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പറയുന്നത്. റെഡ് മീറ്റിന്റെ വില സമീപ മാസങ്ങളില്‍ കുതിച്ചുയര്‍ന്നിരുന്നു. മെയ് 3 ന് യുകെ ഫാം ഗേറ്റ് ബീഫ് വില കിലോഗ്രാമിന് 713.3 പെന്‍സാണെന്ന് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് (AHDB) പറയുന്നു. ഇത് വര്‍ഷം തോറും 43.8% വര്‍ദ്ധനവാണ്. കാര്‍ഷിക ലാഭത്തിലെ ഇടിവും സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലും അടുത്ത വര്‍ഷം ബീഫ് ഉത്പാദനം 5% കുറയുമെന്ന് AHDB പ്രവചിക്കുന്നു. ഇതും വില കുതിച്ചുയരുന്നതിന് വഴിവയ്ക്കും .

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions