നാട്ടുവാര്‍ത്തകള്‍

ചെന്നൈയില്‍ ഇറങ്ങേണ്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ലണ്ടനില്‍ തിരിച്ചിറക്കി

ചെന്നൈയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ബോയിങ് ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലണ്ടനിലേക്ക് തിരിച്ചയച്ചു. പതിവുപോലെ ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് പ്രസ്താവന നടത്തി. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണതിന് പിന്നാലെയാണ് ഈ സംഭവം. എന്നിരുന്നാലും വിമാനം പുറപ്പെടുന്ന സമയം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും എണ്ണം, ലണ്ടനിലേക്ക് മടങ്ങുന്നതിന് മുമ്പ് വിമാനം എത്രനേരം വായുവില്‍ തുടര്‍ന്നു തുടങ്ങിയ മറ്റ് വിവരങ്ങള്‍ എയര്‍ലൈന്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. സാങ്കേതിക പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒരു സാധാരണ മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനം ഹീത്രോയിലേക്ക് തിരിച്ചുവന്നു എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്സ് നല്‍കിയ പ്രസ്താവന. ലൈവ് ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് പ്രകാരം, ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA35 ഉച്ചയ്ക്ക് 12 :40 ന് പുറപ്പെടേണ്ടതായിരുന്നു, പുലര്‍ച്ചെ 3.30 ന് ചെന്നൈയില്‍ എത്തേണ്ടതായിരുന്നു.

ലണ്ടന്‍ ഹീത്രുവില്‍ നിന്ന് ഉച്ചയ്ക്ക് 1.16 ന് പുറപ്പെട്ടെങ്കിലും 35 മിനിറ്റിലധികം വിമാനം വൈകിയിരുന്നു. ബോയിങ് 787-8 വിമാനവുമായി സര്‍വീസ് നടത്തിയ BA35 വിമാനം ഏകദേശം രണ്ട് മണിക്കൂര്‍ പറന്നതിന് ശേഷം ലണ്ടന്‍ ഹീത്രോയിലേക്ക് മടങ്ങിയതായി ഫ്‌ലൈറ്റ് റഡാറിലെ ഡാറ്റ വ്യക്തമാക്കുന്നു. 'എത്രയും വേഗം യാത്രകള്‍ പുനസ്ഥാപിക്കാന്‍ ഞങ്ങളുടെ ടീമുകള്‍ കഠിനമായി പരിശ്രമിക്കുകയാണ്.' ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു. അതേസമയം, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ലുഫ്താന്‍സ വിമാനം ഞായറാഴ്ച ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുപോയെന്ന് ഫ്‌ലൈറ്റ് റഡാര്‍ ട്വന്റിഫോര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതി നല്‍കാതിരുന്നതോടെയാണ് വിമാനം തിരിച്ച് പറന്നത്. LH 752 വിമാനം ഉച്ചയ്ക്ക് 13.05 ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍ 14:29 ന് പുറപ്പെട്ട സര്‍വീസ് വിമാനം പുലര്‍ച്ചെ 1.20 ന് ഹൈദരാബാദില്‍ എത്തേണ്ടതായിരുന്നുവെന്ന് വെബ്സൈറ്റിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions