യു.കെ.വാര്‍ത്തകള്‍

ചരിത്രപരമായ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ കോമണ്‍സില്‍ പാസായി; ഇനി പ്രഭു സഭയിലേക്ക്


ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നല്‍കിക്കൊണ്ട് വലിയ സാമൂഹിക മാറ്റത്തിന് വഴിയൊരുക്കുന്ന അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് എംപിമാര്‍ ചരിത്രപരമായ വോട്ടെടുപ്പില്‍ അംഗീകാരം നല്‍കി.

291 നെതിരെ 314 വോട്ടുകള്‍ക്ക് പിന്തുണച്ച ടെര്‍മിനലി ഇല്‍ അഡല്‍റ്റ്സ് ബില്‍ കൂടുതല്‍ പരിശോധനയ്ക്കായി ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് പോകും.

നവംബറില്‍ ആദ്യമായി ചര്‍ച്ച ചെയ്തപ്പോള്‍ 55 വോട്ടുകള്‍ക്ക് പാസാക്കിയിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും യാതന അനുഭവിച്ചു മരിക്കുന്നത് കണ്ടതിന്റെ വ്യക്തിപരമായ കഥകള്‍ എംപിമാര്‍ വിവരിച്ച വൈകാരികമായി നിറഞ്ഞ ഒരു ചര്‍ച്ചയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്.

ഈ വര്‍ഷം അവസാനം പ്രഭുസഭ ബില്ലിന് അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ മന്ത്രിമാര്‍ക്ക് നടപടികള്‍ നടപ്പിലാക്കാന്‍ പരമാവധി നാല് വന്‍ഷം ലഭിക്കും, അതായത് 2029 ആകുമ്പോഴേക്കും അസിസ്റ്റഡ് ഡൈയിംഗ് ലഭ്യമാകും.

എംപിമാര്‍ക്ക് ബില്ലില്‍ സ്വതന്ത്ര വോട്ടെടുപ്പ് അനുവദിച്ചു, അതായത് അവര്‍ക്ക് ഒരു പാര്‍ട്ടി നയം പിന്തുടരേണ്ടതില്ല. പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ബില്ലിനെ പിന്തുണച്ചു, അതേസമയം ടോറി നേതാവ് കെമി ബാഡെനോക്കും ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും എതിര്‍ത്ത് വോട്ട് ചെയ്തു.

നിയമനിര്‍മ്മാണത്തെ ഭൂരിഭാഗം എംപിമാരും പിന്തുണയ്ക്കുമെന്ന് തനിക്ക് "വിശ്വാസമുണ്ടെന്ന്" ബില്ലിന്റെ പിന്നിലുള്ള എംപിയായ കിം ലീഡ്‌ബീറ്റര്‍ പറഞ്ഞിരുന്നു.

നവംബറില്‍ എംപിമാര്‍ ഈ നിര്‍ദ്ദേശത്തിന് പ്രാരംഭ പിന്തുണ നല്‍കി, 330 എംപിമാര്‍ അനുകൂലമായും 275 എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു, എന്നാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച കൂടുതല്‍ ഭിന്നിച്ചു.

  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions