യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും; ആശങ്കകളുമായി ജി പി മാരും ഫാര്‍മസികളും

ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് ഇന്ന് (തിങ്കളാഴ്ച) മുതല്‍ ആദ്യമായി അവരുടെ ജിപി വഴി അമിത വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാകും. തുടക്കത്തില്‍ കുടുംബ ഡോക്ടര്‍മാര്‍ക്ക് മരുന്നുകള്‍ നിര്‍ദ്ദേശിക്കാന്‍ അനുവാദമുണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏകദേശം 220,000 ആളുകള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മരുന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം ദഹിക്കുന്നത് മന്ദഗതിയിലാക്കിയാണ് മരുന്ന് ശരീര വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത് .

അമിത വണ്ണം മൂലമുള്ള കൂടുതല്‍ ആരോഗ്യപ്രശനമുള്ളവര്‍ക്കായിരിക്കും തുടക്കത്തില്‍ മരുന്ന് നല്‍കി തുടങ്ങുന്നത് . നിലവിലെ ജോലിയോടൊപ്പം മരുന്ന് വിതരണം കൈകാര്യം ചെയ്യുന്നത് തങ്ങള്‍ക്കു അധിക ജോലിഭാരം ഉണ്ടാക്കുമെന്ന പരാതി ജിപി മാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. മരുന്നിന്റെ വിതരണം സമ്മര്‍ദ്ദമുണ്ടാക്കിയേക്കാമെന്നു ഫാര്‍മസികളും പറഞ്ഞു. ബോഡി മാസ് ഇന്‍ഡക്സ് (BMI) സ്കോര്‍ 40 ല്‍ കൂടുതലുള്ളവര്‍ക്കും, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കുറഞ്ഞത് നാല് ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും ആണ് തുടക്കത്തില്‍ മരുന്ന് നല്‍കുന്നത്.

യുകെയിലെ ഏകദേശം 1.5 ദശലക്ഷം ആളുകള്‍ ഇതിനകം തന്നെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു, അവ സ്പെഷ്യലിസ്റ്റ് വെയ്റ്റ് ലോസ് സര്‍വീസസ് വഴിയോ സ്വകാര്യ കുറിപ്പടി വഴിയോ ആണ്‌ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ജോലിഭാരത്തിനൊപ്പം ഇത്തരം മരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന കുറവിനെ കുറിച്ചും ജിപി മാരുടെ ഭാഗത്തുനിന്ന് പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. വെയ്റ്റ് ലോസ് മരുന്നുകളുടെ നേട്ടങ്ങള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും, ഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ പൊതു പ്രാക്ടീസിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നിരവധി ജിപിമാര്‍ ആശങ്കാകുലരാണെന്ന് ഞങ്ങള്‍ക്കറിയാം എന്ന് റോയല്‍ കോളേജ് ഓഫ് ജിപികളുടെ ചെയര്‍മാനായ പ്രൊഫസര്‍ കാമില ഹോത്തോണ്‍ പറഞ്ഞു.

ജനപ്രിയ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം വരുത്തുമെന്നും യുകെയിലെ ഡ്രഗ് റെഗുലേറ്റേഴ്സ് മുന്നറിയിപ്പ് ഉണ്ട്. ഒസെംപിക്, വെഗോവി, മൗഞ്ചാരോ തുടങ്ങിയ ജനപ്രിയ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സി (MHRA) ഈ ശരീര ഭാരം കുറയ്ക്കാനുള്ള ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ വിശ്വസനീയമായ ജനന നിയന്ത്രണ രീതികള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഗുളികകളുടെ 'കിംഗ്-കോംഗ്' എന്നറിയപ്പെടുന്ന മൗഞ്ചാരോ കഴിക്കുന്നവര്‍ അനാവശ്യ ഗര്‍ഭധാരണവും അനുബന്ധ അപകടസാധ്യതകളും ഒഴിവാക്കാന്‍ ഗുളികയ്‌ക്കൊപ്പം ഒരു അധിക ഗര്‍ഭനിരോധന മാര്‍ഗ്ഗം കൂടി ഉപയോഗിക്കാന്‍ വിദഗ്ദ്ധര്‍ പറയുന്നു.

ഇതുവരെ, മരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളില്‍ 40-ലധികം ഗര്‍ഭധാരണ റിപ്പോര്‍ട്ടുകള്‍ MHRA-യ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ 26 എണ്ണം മൗഞ്ചാരോയുമായി ബന്ധപ്പെട്ടതാണ്. രോഗികളും ഡോക്ടര്‍മാരും സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടുകളില്‍ ഗര്‍ഭം അലസല്‍, ജനന വൈകല്യങ്ങള്‍, ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടി കാണിക്കുന്നു.

ദഹനത്തെ മന്ദഗതിയിലാക്കുന്ന മൗഞ്ചാരോ ഓറല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പുറന്തള്ളുകയും അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യും. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുമ്പ് വെയിറ്റ് ലോസ് മരുന്നുകള്‍ നിര്‍ത്തിയതിന് ശേഷം രണ്ട് മാസം വരെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ തുടരാന്‍ സ്ത്രീകളോട് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.

  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions