യു.കെ.വാര്‍ത്തകള്‍

ഹൃദ്രോഗ ചികിത്സയ്ക്കായി യുകെയിലെത്തിയ ആള്‍ക്ക് ബലാത്സംഗത്തിന് 7 വര്‍ഷം ജയില്‍ ശിക്ഷ


അപൂര്‍വ്വ ഹൃദ്രോഗ ചികിത്സയ്ക്കായി യുകെയിലെത്തിയ ഖത്തര്‍ ഒട്ടക ഇടയന്‍ ചെല്‍സി ആശുപത്രിയില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ച് 7 വര്‍ഷം ജയില്‍ ശിക്ഷ ഏറ്റുവാങ്ങി. ചെല്‍സിയിലെ സ്‌പെഷ്യലിസ്റ്റ് ഹൃദ്രോഗ ക്ലിനിക്കില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ച ഖത്തര്‍ സ്വദേശിയായ ഒട്ടക ഇടയന് ആണ് ശിക്ഷ. സ്വദേശത്ത് സ്ത്രീകളുമായി അടുത്ത് ഇടപഴകാറില്ലെന്നതാണ് ബ്രിട്ടനിലെത്തിയപ്പോള്‍ നടത്തിയ അക്രമത്തിന് കാരണമായി ഇയാള്‍ പറയുന്നത്.

ലോകപ്രശസ്തമായ സൗത്ത് വെസ്റ്റ് ലണ്ടന്‍, ചെല്‍സിയിലെ റോയല്‍ ബ്രോംപ്ടണ്‍ ഹോസ്പിറ്റലിലെ ടോയ്‌ലെറ്റിലേക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ലൈംഗിക അക്രമം നടത്തുകയായിരുന്നു ഇയാള്‍. ഈ കുറ്റങ്ങള്‍ക്ക് നാസര്‍ അല്‍ ജെറാനിഖിന് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.

അപൂര്‍വ്വമായ ഹൃദ്രോഗത്തിന് ചികിത്സ തേടിയാണ് 27-കാരന്‍ ബ്രിട്ടനിലെത്തിയത്. എന്നാല്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയില്‍ വെച്ച് 2023 ആഗസ്റ്റ് 23ന് ടോയ്‌ലെറ്റിലേക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമാക്കി.

എന്നാല്‍ തനിക്കെതിരെ ചുമത്തിയ ബലാത്സംഗ ശ്രമത്തിനുള്ള കുറ്റം ഇയാള്‍ നിഷേധിച്ചു. കൂടാതെ ഖത്തറിലെ യാഥാസ്ഥിതികമായ ബെദോവിന്‍ വംശത്തില്‍ പിറന്നതിനാല്‍ കുടുംബാംഗങ്ങള്‍ അല്ലാതെയുള്ള സ്ത്രീകളുമായി തനിക്ക് വലിയ ബന്ധമുണ്ടായിരുന്നില്ലെന്ന് ഇയാള്‍ വാദിച്ചു. മരുഭൂമിയുടെ അന്തരീക്ഷത്തില്‍ ആധുനിക സാമൂഹിക രീതികളുമായി പരിചിതമല്ലാതെ ജീവിച്ചതാണ് നാസറിനെ ഈ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതിഭാഗം വാദിച്ചത്.

ഈ വാദങ്ങള്‍ തള്ളിയ കോടതി നാസറിനെതിരായ ബലാത്സംഗ കുറ്റങ്ങള്‍ ശരിവെയ്ക്കുകയായിരുന്നു. കൂടാതെ അനുമതിയില്ലാതെ ഒരു വ്യക്തിയുമായി ലൈംഗികതയ്ക്ക് ശ്രമിച്ച കുറ്റവും തെളിയിക്കപ്പെട്ടു. ആശുപത്രി പോലൊരു സ്ഥലത്ത് വെച്ച് അക്രമത്തിന് ഇരയായതിന്റെ ആഘാതത്തിലാണ് യുവതി. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയിലാണെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കി.

സാംസ്‌കാരികമായ വ്യത്യാസമുണ്ടെങ്കില്‍ നിങ്ങള്‍ എന്താണ് ഒരു പരിചയമില്ലാത്ത വ്യക്തിയോട് ചെയ്തതെന്ന് ബോധ്യമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഏഴ് വര്‍ഷത്തെ ശിക്ഷ വിധിച്ചത്. റിമാന്‍ഡ് കാലയളവില്‍ 415 ദിവസമായി ജയിലില്‍ കഴിഞ്ഞത് കുറച്ച് അനുഭവിച്ചാല്‍ മതിയാകും.

  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions