യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും ഭൂരിപക്ഷം സ്ത്രീകളും പുരുഷന്‍മാരുടെ അതിക്രമങ്ങളും അപമാനങ്ങളും നേരിടുന്നു

വികസിത രാജ്യമെന്നും പരിഷ്കൃത സമൂഹമെന്നും മേനി നടിക്കുമ്പോളും യുകെയില്‍ സ്ത്രീകള്‍ വലിയ തോതില്‍ അതിക്രമങ്ങളും, അപമാനങ്ങളും നേരിടുന്നതായി റിപ്പോര്‍ട്ട്. അതിക്രമങ്ങളും, അപമാനങ്ങളും ഗുരുതര പ്രശ്‌നമാണെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഭൂരിപക്ഷം സ്ത്രീകളും ചൂണ്ടിക്കാണിച്ചു

സ്വയം അതിക്രമങ്ങള്‍ക്ക് ഇരകളാകുകയോ, ഇത്തരം അനുഭവം നേരിട്ടവരെ അറിയുകയോ ചെയ്യാമെന്നാണ് ഒരു സര്‍വെയില്‍ സ്ത്രീകള്‍ വെളിപ്പെടുത്തിയത്‌. പുരുഷന്‍മാരുടെ ഭാഗത്ത് നിന്നുള്ള അതിക്രമങ്ങള്‍ തടയാന്‍ പോലീസിനെയോ, ഗവണ്‍മെന്റിനെയോ വിശ്വസിക്കുന്നില്ലെന്നും സര്‍വെയില്‍ സ്ത്രീകള്‍ വ്യക്തമാക്കുന്നു.

ഈ പ്രശ്‌നം അനുദിനം കൂടുതല്‍ മോശമായി വരികയാണെന്നാണ് സ്ത്രീകള്‍ ചൂണ്ടിക്കാണിച്ചത്. പോലീസ് മേധാവികള്‍ക്കും, ക്രൈം കമ്മീഷണര്‍മാര്‍ക്കും സമര്‍പ്പിച്ച സര്‍വ്വെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 16ന് മുകളില്‍ പ്രായമുള്ള വനിതകള്‍ക്കിടയിലാണ് സെന്‍സിറ്റി സര്‍വ്വെ സംഘടിപ്പിച്ചത്.

വന്‍തോതിലുള്ള, ഗുരുതരമായ ലൈംഗിക അതിക്രമങ്ങളും, അപമാനങ്ങളും നിയന്ത്രിക്കാന്‍ നിയമപാലകരും, ഗവണ്‍മെന്റും ശ്രമിച്ച് വരികയാണ്. കഴിഞ്ഞ 12 മാസത്തിനിടെ ഇത്തരം അതിക്രമങ്ങള്‍ നേരിടുകയോ, നേരിട്ടവരെ അറിയുകയോ ചെയ്യാമെന്ന് 69 ശതമാനം സ്ത്രീകള്‍ സര്‍വ്വെയില്‍ രേഖപ്പെടുത്തിയത് ഈ ശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്.

55 വയസിന് മുകളിലുള്ള സ്ത്രീകളില്‍ 55 ശതമാനം ഇക്കാര്യം രേഖപ്പെടുത്തിയപ്പോള്‍, 16-34 പ്രായവിഭാഗത്തിലും, 25-54 പ്രായവിഭാഗത്തിലും 74 ശതമാനം പേരാണ് ഈ അവസ്ഥ വെളിപ്പെടുത്തിയത്. അതിക്രമങ്ങളും, അപമാനങ്ങളും ഗുരുതര പ്രശ്‌നമാണെന്ന് നാലിലൊന്ന് സ്ത്രീകളും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് കൂടുതലായെന്ന് 42 ശതമാനം പേര്‍ അറിയിച്ചു. കുറ്റവാളികളെ കണ്ടെത്താന്‍ പോലീസും പരാജയപ്പെടുകയാണ്.

  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions