യു.കെ.വാര്‍ത്തകള്‍

ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ജീവപര്യന്തം

നിരവധി ലൈംഗീക പീഡന കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ജീവപര്യന്തം തടവ്. നവരൂപ് സിങ് (24) എന്ന യുവാവിനെയാണ് ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. പ്രതി കുറഞ്ഞത് 14 വര്‍ഷം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഇയാള്‍ക്കെതിരെ പീഡനം, പീഡന ശ്രമം തുടങ്ങിയ കേസുകളും അനുമതിയില്ലാതെ ആയുധം കൈവശംവച്ചതിനും കേസുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി. ഫോറന്‍സിക് തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, സാക്ഷി മൊഴികള്‍ എല്ലാം പ്രതിയ്‌ക്കെതിരായ ശക്തമായ തെളിവുകളായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു പ്രതിക്കെതിരെ കേസ് അന്വേഷണം തുടങ്ങിയത്. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പേരിലായിരുന്നു അന്വേഷണം.

പാര്‍ക്കിലെത്തിയ യുവതിയെ കളിതോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പൊലീസ് മണിക്കൂറുകളോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അന്വേഷണം പുരോഗമിക്കവേ മറ്റൊരു പാര്‍ട്ടില്‍ ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇരു കേസിലും ബന്ധം തിരിച്ചറിഞ്ഞതോടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions