യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍; ലിസ്റ്റില്‍ മുന്നൂറോളം കുട്ടികളും


യുകെയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. അവയവദാതാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് അവയവം സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്‍എച്ച്എസ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റ് കാത്തിരിപ്പ് പട്ടിക പ്രകാരം 8000-ലേറെ പേരാണ് കാത്തിരിക്കുന്നത്. ഇതില്‍ ഏകദേശം 300 കുട്ടികളും ഉള്‍പ്പെടുന്നു. അവയവം ആവശ്യമുള്ള മറ്റൊരു 4000 പേര്‍ പട്ടികയ്ക്ക് പുറത്തുണ്ട്. രോഗബാധ വര്‍ദ്ധിച്ചതും, ഓപ്പറേഷന് എത്താന്‍ കഴിയാത്തതും മൂലം ഇത്രയേറെ പേര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തത്. ഇതോടെ ഏകദേശം 12,000 പേര്‍ ദുരവസ്ഥയിലാണെന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് നടത്തിയ ട്രാന്‍സ്പ്ലാന്റുകളുടെ എണ്ണം കുറവായിരുന്നു. ഇതേ സമയത്ത് അവയവം ദാനം ചെയ്തവരുടെ എണ്ണത്തിലും കുറവ് നേരിട്ടു. സ്ഥിതി അതീവ ഗുരുതരമാണെന്ന് എന്‍എച്ച്എസ്ബിടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

2024/25 വര്‍ഷത്തില്‍ 4583 രോഗികളിലാണ് ട്രാന്‍സ്പ്ലാന്റ് നടത്തിയത്. 2023/24 വര്‍ഷത്തെ 4651 പേരില്‍ നിന്നും 2 ശതമാനമാണ് കുറവ്. ദാതാക്കളുടെ എണ്ണത്തില്‍ നാടകീയമായ ഇടിവാണ് നേരിട്ടത്. 2024/25 വര്‍ഷം 1403 പേരാണ് അവയദാനം നടത്താന്‍ തയ്യാറായത്. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 7 ശതമാനം കുറവാണിത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions