യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിനെ മുള്‍മുനയിലാക്കി 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

ലേബര്‍ സര്‍ക്കാരിനും എന്‍എച്ച്എസിനും കനത്ത തിരിച്ചടി നല്‍കി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് തീയതി പ്രഖ്യാപിച്ചു. 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെറും രണ്ടാഴ്ച അകലെ പണിമുടക്കുമെന്ന് അറിയിച്ചതോടെ ഗവണ്‍മെന്റ് പ്രതിസന്ധിയിലായി. എന്‍എച്ച്എസിനെ സ്വന്തം കാലില്‍ തിരിച്ചെത്തിക്കാനുള്ള പദ്ധതികള്‍ വെള്ളത്തിലാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നു.

അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടപടി അന്യായമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി. ജൂലൈ 25 രാവിലെ 7 മുതല്‍ തങ്ങള്‍ പണിമുടക്കുമെന്ന് മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാരെന്ന് വിളിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നു. 29 ശതമാനം ശമ്പളവര്‍ദ്ധന കിട്ടണമെന്നാണ് ആവശ്യം.

എന്നാല്‍ ഈ പിടിവാശിയില്‍ 200,000 അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളും റദ്ദാക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ശമ്പളവര്‍ദ്ധന വിഷയത്തില്‍ വിലപേശലിന് തയ്യാറല്ലെന്നാണ് സ്ട്രീറ്റിംഗ് ആവര്‍ത്തിക്കുന്നത്. സമരം ചെയ്യാനുള്ള തിടുക്കം ഒഴിവാക്കി, റസിഡന്റ് ഡോക്ടര്‍മാര്‍ സേവനം മെച്ചപ്പെടുത്തി ചര്‍ച്ചകള്‍ക്ക് തയ്യാറാകുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

'ബ്രിട്ടീഷ് ചരിത്രത്തില്‍ ഒരു ട്രേഡ് യൂണിയനും അംഗങ്ങള്‍ 28.9 ശതമാനം വര്‍ദ്ധന ആവശ്യപ്പെട്ട് അടിയന്തരമായി സമരം പ്രഖ്യാപിച്ചിട്ടില്ല. ബിഎംഎ റസിഡന്റ് ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും സമരത്തെ അനുകൂലിച്ചിട്ടുമില്ല. ഇത് അന്യായമാണ്. എന്‍എച്ച്എസ് തിരിച്ചുവരവ് ഞാണിന്മേല്‍ തൂങ്ങുകയാണ്', ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.

ലേബര്‍ തങ്ങളുടെ 10 വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് രോഗികളെ ദുരിതത്തിലാക്കാന്‍ ഡോക്ടര്‍മാരുടെ നടപടി വരുന്നത്. ലേബര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 22% ശമ്പളവര്‍ധന അനുവദിച്ച ശേഷമാണ് ഈ വര്‍ഷവും വന്‍ ഓഫര്‍ ആവശ്യപ്പെടുന്നത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions