യു.കെ.വാര്‍ത്തകള്‍

14 വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന ടോറി നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക്

ലേബറിനും ടോറികള്‍ക്കും വലിയ ഭീഷണിയായി റീഫോം യുകെയുടെ കുതിപ്പ്. പ്രവര്‍ത്തകരും നേതാക്കളും അവിടേയ്ക്കു ഒഴുകുന്നതാണ് കാഴ്ച. 14 വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക് ചേക്കേറുന്നതാണ് ഏറ്റവും പുതിയ വിശേഷം.

റീഫോം യുകെ പാര്‍ട്ടിയുടെ വളര്‍ച്ച അതിവേഗത്തിലാണ്. അതുപോലെ പാര്‍ട്ടിയെ അനുകൂലിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഇപ്പോഴിതാ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജെയ്ക്ക് ബെറി റിഫോം യുകെ പാര്‍ട്ടിയിലേക്ക് കൂറുമാറിയിരിക്കുകയാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ള വലിയ തിരിച്ചടിയാണിത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന്റെയും ബോറിസ് ജോണ്‍സന്റെയും അടുത്ത അനുയായിയാണ് ഇപ്പോള്‍ റീഫോം യുകെയിലേക്ക് പോയിരിക്കുന്നത്.

ബ്രിട്ടനിലെ ജനങ്ങളെ തന്റെ പാര്‍ട്ടി ഉപേക്ഷിക്കുന്നുവെന്നും അതിനോട് യോജിപ്പില്ലെന്നും യുകെ സര്‍ക്കാര്‍ അടുത്ത തവണ റീഫോം യുകെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജെയ്ക്ക് ബെറി തുറന്നടിച്ചു.

20 വര്‍ഷമായി ലേബറും കണ്‍സര്‍വേറ്റീവും രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞു. ജെയ്ക്ക് ബെറി 25 വര്‍ഷമായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മെമ്പറും 14 വര്‍ഷമായി എംപിയുമാണ്.

അടുത്തിടെ നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് റീഫോം യുകെ നടത്തിയത്. കൂടുതല്‍ പേര്‍ റീഫോം യുകെ പാര്‍ട്ടിയിലേക്കെത്തുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions