യു.കെ.വാര്‍ത്തകള്‍

പണിമുടക്ക് പ്രഖ്യാപിച്ച ഡോക്ടര്‍മാരുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി

ഈ മാസം 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച റസിഡന്റ് ഡോക്ടര്‍മാരുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി. ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ അമ്പരപ്പിക്കുന്ന ഓഫര്‍ വെച്ച് ആണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വിലപേശല്‍ . സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു വമ്പന്‍ ശമ്പളവര്‍ധന നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ വെസ് സ്ട്രീറ്റിംഗിന് ഇതിന് പകരമായി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാന്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു.

രണ്ടാഴ്ച മാത്രം സമയം നല്‍കി സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ഓപ്ഷന്‍ മുന്നോട്ട് വെച്ചത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ ജൂലൈ 25 രാവിലെ 7 മുതല്‍ അഞ്ച് ദിവസത്തേക്ക് പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം 5.4% ശമ്പളവര്‍ധന ഓഫര്‍ ചെയ്‌തെങ്കിലും തങ്ങള്‍ക്ക് 29.2 ശതമാനം വര്‍ദ്ധന വേണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരുടെ ആവശ്യം.

ഡോക്ടര്‍മാരുടെ ആവശ്യം ന്യായീകരണമില്ലാത്തതും, ദുരന്തവുമാണെന്ന് സ്ട്രീറ്റിംഗ് പണിമുടക്കിനെ അപലപിക്കവെ കോമണ്‍സില്‍ വ്യക്തമാക്കി. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ ഇത് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. രണ്ട് വര്‍ഷമായി പൊതുമേഖലയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന ആസ്വദിക്കുന്ന ഡോക്ടര്‍മാര്‍ മറ്റ് ജോലിക്കാര്‍ നേരിടുന്ന അവസ്ഥ കാണുന്നില്ലെന്നും കുറ്റപ്പെടുത്തി.

എന്നാല്‍ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുന്ന ഓഫറുമായി ഹെല്‍ത്ത് സെക്രട്ടറി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ബിഎംഎ പെന്‍ഷന്‍സ് കമ്മിറ്റി ചെയര്‍ ഡോ. വിശാല്‍ ശര്‍മ്മ പറഞ്ഞു. ഇത്തരമൊരു ഓഫറുമായി വന്നാല്‍ പൂര്‍ണ്ണമായും തള്ളും, അദ്ദേഹം വ്യക്തമാക്കി. ടോറി ഭരണകാലത്ത് ഈ ഡോക്ടര്‍മാരുടെ സമരങ്ങളെ ഇളക്കിവിട്ടതിന് പിന്നില്‍ ലേബറാണെന്ന് ആരോപണമുണ്ടായിരുന്നു.

അതിനിടെ, നഴ്‌സുമാരും സമരനടപടിയില്‍ ബാലറ്റിംഗ് ആരംഭിച്ചു. ഇതോടെ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ട് വീണ്ടും വര്‍ധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions