യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററും ബര്‍മിങ്ഹാമും അടക്കം മിക്ക എയര്‍ പോര്‍ട്ടുകളിലും പുതിയ ബോഡി സ്‌കാനര്‍

വേനല്‍ക്കാലത്ത് രാജ്യത്തെ വിമാനത്താവളങ്ങള്‍ എല്ലാം തന്നെ പുതിയ സെക്യൂരിറ്റി സ്‌കാനറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. പുതിയ സ്‌കാനറുകളിലെ സാങ്കേതിക വിദ്യ ലഗേജിനകത്ത് കൂടുതല്‍ കാര്യക്ഷമമായി സ്‌കാന്‍ ചെയ്യാന്‍ ഉതകുന്നതാണ്. അതുകൊണ്ടു തന്നെ യാത്രക്കാര്‍ക്ക്, ദ്രാവക വസ്തുക്കളോ, ലാപ്‌ടോപ്പ് പോലുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങളോ ബാഗിനകത്ത് ഉണ്ടെങ്കില്‍ സ്‌കാനിംഗ് ആവശ്യത്തിനായി അത് പുറത്തെടുക്കേണ്ടി വരില്ല.

അതുപോലെ യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെ ദ്രാവക വസ്തുക്കള്‍ യാത്രകളില്‍ കൊണ്ടുപോകാന്‍ സാധിക്കും. നിലവില്‍ അത് 100 എം എല്‍ മാത്രമാണ്. ഏറ്റവും ഒടുവിലായി, ഈയാഴ്ച എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം വിമാനത്താവളങ്ങളിലാണ് പുതിയ സ്‌കാനറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ചത്. അതോടെ ഇവിടെയും 100 എം എല്‍ പരിധി 2 ലിറ്റര്‍ ആയി ഉയര്‍ത്തി.

എന്നാല്‍, ഈ നിയമം ഒരു ആഗോള നിയമം അല്ലാത്തതിനാല്‍ യാത്രക്കാരില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ വിദേശങ്ങളിലെക്ക് യാത്ര ചെയ്യുന്നവര്‍, അവരുടെ വിമാനത്താവളങ്ങള്‍ മറ്റൊരു വിധത്തില്‍ നിര്‍ദ്ദേശിച്ചിട്ടില്ലെങ്കില്‍ 100 എം എല്‍ ലിക്വിഡ് നിയമത്തില്‍ തന്നെ ഉറച്ച് നില്‍ക്കണമെന്നാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്സാണ്ടര്‍ നിര്‍ദ്ദേശിക്കുന്നത്.

വൈകാതെ ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ഈ പുതിയ സാങ്കേതിക വിദ്യ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അപ്പോള്‍ മാത്രമെ ബ്രിട്ടന്‍ ഇപ്പോള്‍ പുതുക്കിയ നിയമത്തിന്റെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

ഏതായാലും മാഞ്ചസ്റ്റര്‍ വിമാനത്താവളം തങ്ങളുടെ മൂന്ന് ടെര്‍മിനലുകളിലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും സ്‌കാനിംഗ് എന്ന് വിമാനത്താവള വക്താവ് അറിയിച്ചു. എന്നാല്‍, വിമാനത്താവളം ഇനിയൊരു നിര്‍ദ്ദേശം നല്‍കുന്നത് വരെ 100 എം എല്‍ നിയമം തന്നെ പിന്തുടരണമെന്നും വക്താവ് പറയുന്നു.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions