യു.കെ.വാര്‍ത്തകള്‍

കോവിഡ് മഹാമാരിക്ക് ശേഷം യുകെയില്‍ ജോലി കിട്ടാനായി ആളുകളുടെ നെട്ടോട്ടം

കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി ജൂണ്‍ മാസത്തില്‍ ബ്രിട്ടനിലെ തൊഴില്‍ അന്വേഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. നികുതി വര്‍ധനവും, സാമ്പത്തിക പ്രതിസന്ധിയും ആശങ്കയാകുന്ന സമയത്താണ് ആളുകളുടെ തൊഴില്‍ അന്വേഷണത്തിലെ വര്‍ധനവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജൂണ്‍ മാസത്തില്‍ ജോലിക്കായി ശ്രമിക്കുന്ന പുതിയ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 2020 നവംബറിന് ശേഷം ആദ്യമായി കുത്തനെ ഉയര്‍ന്നുവെന്ന് റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്റെയും, അക്കൗണ്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെയും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. യുകെ രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണില്‍ പ്രവേശിച്ച സമയത്താണ് ഇതിന് മുന്‍പ് ഈ അന്വേഷണം വര്‍ദ്ധിച്ചത്.

ഏപ്രില്‍ മാസത്തിലെ ഗവണ്‍മെന്റ് നികുതി വര്‍ദ്ധനവുകളാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് ബ്രിട്ടനിലെ റിക്രൂട്ട്‌മെന്റ് മേഖലയെ പ്രതിനിധാനം ചെയ്യുന്ന ട്രേഡ് ബോഡി കുറ്റപ്പെടുത്തുന്നു. 25 ബില്ല്യണ്‍ പൗണ്ടിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനും ഇതില്‍ പെടുന്നു.

എങ്കിലും കഴിഞ്ഞ 22 മാസത്തിനിടെ കാണാത്ത വേഗതയില്‍ സ്ഥാപനങ്ങളിലെ പെര്‍മനന്റ് തൊഴിലവസരങ്ങളില്‍ കുറവ് വരുന്നതായി യുകെയിലെ 400 റിക്രൂട്ട്‌മെന്റ്, എംപ്ലോയ്‌മെന്റ് സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കി. ശമ്പളവര്‍ധന ദുര്‍ബലപ്പെടുകയും, ജോലിക്കാരെ കുറയ്ക്കാനുള്ള ത്വര പ്രകടമാകുകയും ചെയ്യുന്നുണ്ട്.

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സമ്മര്‍ദം നേരിടുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. മേയ് മാസത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ജിഡിപി ഇടിഞ്ഞത് കനത്ത ആഘാതമാണ്. നികുതി വര്‍ദ്ധനവുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ ലേബറിന്റെ വളര്‍ച്ചാ പദ്ധതികള്‍ ചോദ്യങ്ങള്‍ നേരിടുകയാണ്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions