യു.കെ.വാര്‍ത്തകള്‍

ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ രാജ്യത്ത് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നതായി കണക്കുകള്‍

നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരായ കുടിയേറ്റക്കാര്‍ തങ്ങളുടെ പ്രയത്‌നം കൊണ്ട് ബ്രിട്ടനില്‍ സവിശേഷമായ സ്ഥാനം കെട്ടിപ്പടുക്കുമ്പോള്‍ അഭയാര്‍ത്ഥികളായും നിയമ വിരുദ്ധമായും എത്തുന്ന ഒരു വിഭാഗം കുടിയേറ്റക്കാര്‍ക്ക് പേര് ദോഷം കേള്‍പ്പിക്കുന്നു. രാജ്യത്ത് എത്തുന്ന ഇക്കൂട്ടര്‍ കഷ്ടപ്പെടാനും, വിയര്‍പ്പൊഴുക്കാനും തയാറാകാതെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ആണ് ശ്രമിക്കുന്നത്. അതിനായി സൗജന്യമായി ലഭിക്കുന്ന നികുതിപ്പണം പറ്റി സസുഖം ജീവിക്കുന്നവരുടെ എണ്ണം ഒരു മില്ല്യണിലേറെ വരുമെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ തെളിയിക്കുന്നത്.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടി ജീവിക്കുന്ന ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ ഉണ്ടെന്ന കണക്ക് ഞെട്ടലാണ് സമ്മാനിക്കുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും ജോലിയില്ലെന്നതും സ്ഥിതി വഷളാക്കുന്നു. 2022-ല്‍ 883,470 പേരാണ് ബെനഫിറ്റുകളില്‍ ജീവിച്ചതെങ്കില്‍ കഴിഞ്ഞ മാസം ഇത് 1.26 മില്ല്യണിലേക്കാണ് വര്‍ദ്ധിച്ചത്.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ഭൂരിപക്ഷം കുടിയേറ്റക്കാര്‍ക്കും ജോലിയില്ലെന്നത് മുന്നോട്ട് പോകുമ്പോള്‍ പ്രതിസന്ധിയാകുമെന്ന് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷം എംപിമാരുടെ സമ്മര്‍ഗത്തിന് വഴങ്ങിയാണ് ആദ്യമായി ഇമിഗ്രേഷന്‍ പദവിയുള്ള ആളുകള്‍ നേടുന്ന യൂണിവേഴ്‌സല്‍ ക്രെഡിറ്റിന്റെ കണക്കുകള്‍ പുറത്തുവിടുന്നത്.

ബെനഫിറ്റുകള്‍ കൈപ്പറ്റുന്നത് അഞ്ചില്‍ നാല് പേരും, ഏകദേശം 83.6%, ബ്രിട്ടീഷ്, ഐറിഷ്, ഇമിഗ്രേഷന്‍ വിലക്കുകളില്ലാതെ യുകെയില്‍ ജീവിക്കുകയോ, ജോലി ചെയ്യുന്നരോ ആണെന്നും കണക്കുകള്‍ പറയുന്നു. ഇയു സെറ്റില്‍മെന്റ് സ്‌കീം വഴി യുകെയില്‍ താമസിക്കുന്നവരാണ് രണ്ടാമത്തെ വലിയ വിഭാഗം. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടിയ 2.7% പേരും ബെനഫിറ്റ് കൈപ്പറ്റുന്നു. 1.5% അഭയാര്‍ത്ഥികളും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions