യു.കെ.വാര്‍ത്തകള്‍

മൂന്ന് പേരുടെ ഡിഎന്‍എ സംയോജിപ്പിച്ച് എട്ട് കുഞ്ഞുങ്ങള്‍; നേട്ടവുമായി ന്യൂകാസില്‍ സര്‍വകലാശാല ശാസ്ത്രജ്ഞര്‍

വൈദ്യശാസ്ത്രത്തില്‍ വഴിത്തിരിവാകുന്ന നേട്ടവുമായി യുകെ. മൂന്ന് പേരുടെ ഡിഎന്‍എ സംയോജിപ്പിക്കുന്ന ഒരു പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് യുകെയില്‍ എട്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. മൈറ്റോകോണ്‍ഡ്രിയല്‍ രോഗം എന്ന അപൂര്‍വവും മാരകവുമായ അവസ്ഥ കുടുംബങ്ങളില്‍ കൈമാറിവരുന്നത് ഒഴിവാക്കാന്‍ ഈ പുതിയ രീതി വഴി സാധിക്കും. ഈ ചികിത്സാ രീതിയിലൂടെ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഇതാദ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കുഞ്ഞിന്റെ മാതാപിതാക്കളില്‍ നിന്നുള്ള അണ്ഡവും ബീജവും ആരോഗ്യമുള്ള ഒരു സ്ത്രീ ദാതാവില്‍ നിന്നുള്ള രണ്ടാമത്തെ അണ്ഡവും ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്. ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന നമ്മുടെ കോശങ്ങള്‍ക്കുള്ളിലെ ചെറിയ ഭാഗങ്ങളിലെ തകരാറുള്ള മൈറ്റോകോണ്‍ഡ്രിയ മാറ്റിസ്ഥാപിക്കുക എന്നതാണ് പ്രക്രിയയുടെ ലക്‌ഷ്യം. മൈറ്റോകോണ്‍ഡ്രിയ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടാകുകയോ, ജനിച്ച ഉടന്‍ തന്നെ മരിക്കാനോ സാധ്യത ഉണ്ട്.


അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകരുന്ന രോഗമാണ് മൈറ്റോകോണ്‍ഡ്രിയല്‍ രോഗം. ഇത് ഓരോ 5,000 കുഞ്ഞുങ്ങളിലും ഒരാളെ ബാധിക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിന് ക്ഷതം, ഹൃദയസ്തംഭനം, പേശി ബലഹീനത, അന്ധത എന്നിവയ്ക്ക് കാരണമാകും. ന്യൂകാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ പുതിയ രീതി, അമ്മയുടെ തകരാറുള്ള മൈറ്റോകോണ്‍ഡ്രിയ നീക്കം ചെയ്ത് ദാതാവില്‍ നിന്ന് ആരോഗ്യമുള്ളവ പകരം മാറ്റി വയ്ക്കുന്നു. മാതാപിതാക്കളുടെ ഡിഎന്‍എ പിന്നീട് ദാതാവിന്റെ ആരോഗ്യകരമായ ഭ്രൂണത്തിലേക്ക് മാറ്റും. മാതാപിതാക്കളില്‍ നിന്നുള്ള ഡിഎന്‍എയുടെ 99.9% ത്തിലധികവും ദാതാവില്‍ നിന്ന് 0.1% വും ഡിഎന്‍എ ഉപയോഗിച്ചാണ് കുഞ്ഞ് വളരുന്നത്. യുകെയില്‍ 10 വര്‍ഷമായി ഈ സാങ്കേതികവിദ്യ നിയമപരമാണെങ്കിലും, ഈ പ്രക്രിയ വഴി ജനിക്കുന്ന ആദ്യ കുട്ടികളാണ് ഇവര്‍.

  • മെനിഞ്ചൈറ്റിസ് കെന്റിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയിലേക്കും പടര്‍ന്നു; കാന്റര്‍ബറിയില്‍ 5000 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍
  • അടുത്ത ആഴ്ച നിശ്ചയിച്ചിരുന്ന രണ്ട് 24 മണിക്കൂര്‍ ട്യൂബ് പണിമുടക്കുകള്‍ പിന്‍വലിച്ചു
  • യുകെയില്‍ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് അപേക്ഷയുടെ ചെലവ് 100 പൗണ്ട്‌ കടക്കും
  • കന്നുകാലികളെ നായ ആക്രമിച്ചാല്‍ ഉടമകള്‍ക്ക് പരിധിയില്ലാത്ത പിഴ; ഇംഗ്ലണ്ടിലും വെയില്‍സിലും കര്‍ശന നിയമം
  • ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
  • യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍
  • മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
  • എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്
  • കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍
  • വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions