യു.കെ.വാര്‍ത്തകള്‍

മോഹിച്ച ശമ്പളവര്‍ധനവ് കിട്ടാനായി 'ദീര്‍ഘകാല സമരത്തിന് തയാറെന്ന് ബിഎംഎ

29 ശതമാനം ശമ്പളവര്‍ധനവ് എന്ന ആവശ്യം നേടിയെടുക്കാന്‍ 'ദീര്‍ഘകാല സമരത്തിന് തയാറെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍(ബിഎംഎ) .റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നഷ്ടമായ ശമ്പളമൂല്യം കിട്ടണമെന്ന് അവര്‍ വാദിക്കുന്നു. മുന്‍ ടോറി ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ ജനങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കുന്നതില്‍ ഈ റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ സുപ്രധാനമായി മാറിയിരുന്നു.

എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ ആസ്വദിച്ച് ഭരണത്തിലേറിയ ലേബര്‍ ഗവണ്‍മെന്റ് പാരിതോഷികമായി നല്‍കിയ ശമ്പളവര്‍ദ്ധനവിലും ഇവര്‍ തൃപ്തരല്ല. ഇതോടെ വീണ്ടും സമരപാതയിലാണ് ഡോക്ടര്‍മാര്‍. ശമ്പളവര്‍ദ്ധന 5.4 ശതമാനത്തില്‍ കൂടുതല്‍ നല്‍കാനില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ആവര്‍ത്തിക്കുന്നു. എങ്കില്‍ മോഹിച്ച വര്‍ദ്ധന കിട്ടുന്നത് വരെ സമരമെന്ന നിലപാടാണ് ഇവര്‍ പുറത്തിറക്കുന്നത്.

വമ്പന്‍ വര്‍ദ്ധന ലഭിക്കുന്നത് വരെ പോരാടാന്‍ 1 മില്ല്യണ്‍ പൗണ്ടിന്റെ യുദ്ധ ഫണ്ടാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ദീര്‍ഘകാല പോരാട്ടത്തിന് തങ്ങള്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വെസ് സ്ട്രീറ്റിംഗുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇതുമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് നിലപാട്.

സമ്മര്‍ വരെ ദുരിതം നീട്ടിക്കൊണ്ട് പോകാനുള്ള തോതില്‍ ഫണ്ട് റിസര്‍വ് ചെയ്തിട്ടുണ്ടെന്നും ബിഎംഎ മന്ത്രിമാരെ ഓര്‍മ്മിപ്പിക്കുന്നു. 29 ശതമാനം വര്‍ദ്ധനവ് ലഭിക്കാനായി 1 മില്ല്യണ്‍ പൗണ്ടാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. ഇത് 50 മില്ല്യണ്‍ പൗണ്ട് വരെ നീട്ടാനുള്ള തയ്യാറെടുപ്പും നടത്തിയിട്ടുണ്ടെന്ന് ബിഎംഎ വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ 7 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിക്കാന്‍ ഇരിക്കവെ ഒത്തുതീര്‍പ്പ് നടക്കില്ലെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions