യു.കെ.വാര്‍ത്തകള്‍

എയര്‍ ഇന്ത്യ ദുരന്തം: പല ബ്രിട്ടീഷ് കുടുംബങ്ങള്‍ക്കും ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍; ഒന്നിലേറെ മൃതദേഹ ഭാഗങ്ങള്‍!

അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടം നടന്നിട്ട് ഒരു മാസത്തിലേറെ പിന്നിട്ട ശേഷമാണ് ബ്രിട്ടനിലുള്ള പല കുടുംബങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. എന്നാല്‍ ആ കാത്തിരിപ്പ് കൂടുതല്‍ കണ്ണീരിലേക്ക് നയിക്കുന്ന തരത്തിലുള്ള അവസ്ഥയാണ് ഇപ്പോള്‍ നേരിടുന്നത്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അയച്ചപ്പോള്‍, ബ്രിട്ടനിലുള്ള ചില കുടുംബങ്ങള്‍ക്ക് ആളുമാറി പെട്ടികള്‍ ലഭിച്ചതാണ് പ്രതിസന്ധിയാകുന്നത്.

പ്രിയപ്പെട്ടവരുടേതെന്ന് കരുതി ബ്രിട്ടനിലേക്ക് അയച്ച പെട്ടികള്‍ തുറക്കുമ്പോഴാണ് ആളുമാറിയതായി മനസ്സിലാക്കുന്നത്. ഇത് കുടുംബങ്ങളുടെ ഹൃദയവ്യഥ വേദന ഇരട്ടിപ്പിക്കുകയാണ്. തന്റെ കുടുംബത്തില്‍ പെട്ട ആളുടേതിന് പകരം മറ്റൊരു യാത്രക്കാരന്റെ മൃതദേഹ ഭാഗങ്ങള്‍ അടങ്ങിയ പെട്ടിയാണ് വരുന്നതെന്ന് വിവരം ലഭിച്ചതോടെ ഒരു ഇരയുടെ ബന്ധു സംസ്‌കാര ചടങ്ങുകള്‍ പോലും ഉപേക്ഷിച്ചിരിക്കുകയാണ്.

ഇതിന് പുറമെ കഴിഞ്ഞ ആഴ്ച ലഭിച്ച ഒരു ശവപ്പെട്ടിയില്‍ ഒന്നിലേറെ ആളുകളുടെ മൃതദേഹ ഭാഗങ്ങള്‍ അബദ്ധത്തില്‍ പെട്ടിരുന്നു. ഇതോടെ അപരിചിതമായ മൃതദേഹം ഇതില്‍ നിന്നും മാറ്റേണ്ട അവസ്ഥയും വന്നു. വെസ്റ്റ് ലണ്ടന്‍ കൊറോണര്‍ ഡോ. ഫിയോണ വില്‍കോക്‌സ് ബ്രിട്ടനിലേക്ക് എത്തിച്ച മൃതദേഹങ്ങള്‍ പരിശോധിച്ച് കുടുംബാംഗങ്ങള്‍ നല്‍കിയ ഡിഎന്‍എ സാമ്പിളുമായി ഒത്തുനോക്കുമ്പോഴാണ് ഈ ഞെട്ടിക്കുന്ന അബദ്ധങ്ങള്‍ തിരിച്ചറിയുന്നത്.

മൃതദേഹങ്ങള്‍ മാറിപ്പോകുന്നത് പോലുള്ള വീഴ്ചകള്‍ കുടുംബങ്ങളെ അനിശ്ചിതാവസ്ഥയില്‍ കൊണ്ടെത്തിക്കുകയാണ്. രണ്ട് വിഷയങ്ങളാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്.

അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും. കൊല്ലപ്പെട്ടവരില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions