യു.കെ.വാര്‍ത്തകള്‍

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിട്ടു; 99% ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും നികുതിയില്ല, വിസാ ചട്ടങ്ങളില്‍ ഇളവ്

ലണ്ടന്‍: വര്‍ഷങ്ങള്‍ നീണ്ട ഉഭയകക്ഷിചര്‍ച്ചകള്‍ക്കും നയതന്ത്ര വിലപേശലുകള്‍ക്കുംശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിട്ടു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍ യാഥാര്‍ഥ്യമായത്. ഇതോടൊപ്പം അടുത്ത പത്തുവര്‍ ഷം സമഗ്ര പങ്കാളിത്തക്കരാര്‍ നടപ്പാക്കുന്നതിനുള്ള വിഷന്‍ 2035 എന്ന ദര്‍ശനരേഖയും ലണ്ടനില്‍ പുറത്തിറക്കി.

യുകെയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 99%, അതായത് രത്‌നങ്ങള്‍, തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, തുകല്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് പൂജ്യം താരിഫ് ആണ്. പകരമായി, ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 90% ത്തിലും യുകെ ഘട്ടം ഘട്ടമായി താരിഫ് കുറയ്ക്കും. സ്‌കോച്ച് വിസ്‌കിയുടെ തീരുവ ഉടനടി 150% ല്‍ നിന്ന് 75% ആയും 10 വര്‍ഷത്തിനുള്ളില്‍ 40% ആയും കുറയും.

100% ത്തിലധികം താരിഫ് നേരിടുന്ന ബ്രിട്ടീഷ് കാറുകളുടെ തീരുവ ഒരു ക്വാട്ട പ്രകാരം 10% ആയി കുറയ്ക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിമാന ഭാഗങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയിലെ താരിഫ് ഇളവുകളും ഈ കരാറിന്റെ മറ്റ് നേട്ടങ്ങളാണ്. ഇന്ത്യയുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനനിര്‍മാതാക്കള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശനം ലഭിക്കും. സ്വതന്ത്രവ്യാപാരക്കരാറിലൂടെ ഉത്പന്നങ്ങള്‍ക്ക് വിപണിയുടെ വാതില്‍തുറക്കുകയാണ് ഇന്ത്യയും യുകെയും. ക്ഷീരോത്പന്നങ്ങള്‍, ആപ്പിള്‍, ഓട്സ്, ഭക്ഷ്യ എണ്ണ എന്നിവയെ കരാറില്‍ ഉള്‍പ്പെടുത്തിയില്ല.

മൂന്നുവര്‍ഷത്തേക്കുവരെ യുകെയിലെത്തുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും സാമൂഹികസുരക്ഷാ സംഭാവന നല്‍കുന്നതില്‍ ഇളവ് കിട്ടും. ബിരുദങ്ങള്‍ അംഗീകരിക്കും. വിസാ ചട്ടങ്ങളില്‍ ഇളവുനല്‍കും.

ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക്ക് യുകെ തീരുവ ഒഴിവാക്കും.

സോഫ്റ്റ്‌വെയര്‍, ഇലക്ട്രോണിക്‌സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ബ്രിട്ടനെ സംബന്ധിച്ച്, യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം സാമ്പത്തികമായി ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കരാറാണ് ഈ കരാര്‍. ഇന്ത്യയ്ക്ക് ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യത്തെ പ്രധാന സ്വതന്ത്ര വ്യാപാര കരാറാണിത്.

ബ്രക്‌സിറ്റിന് ശേഷം വ്യാപാരബന്ധങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഇന്ത്യയുടെ വ്യാപാര വിപണി തുറന്നുകിട്ടുന്ന സുപ്രധാന സ്വതന്ത്ര വ്യാപാര കരാറിലാണ് ഒപ്പുവെയ്ക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധം കൂടി ശക്തമായതോടെ ബ്രിട്ടന് ഇന്ത്യയുമായുള്ള കരാര്‍ സുപ്രധാനമായി മാറിയിരുന്നു.

മുന്‍ ടോറി ഗവണ്‍മെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് കരാര്‍ ഉറപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇപ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റ് ഈ കരാര്‍ നേടിയെടുത്തത് ബ്രിട്ടന്റെ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്കിടെ വലിയ നേട്ടമാണ്.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ കണ്ട് ചര്‍ച്ചകള്‍ നടത്തുന്നതിന് പുറമെ ചാള്‍സ് രാജാവിനെയും പ്രധാനമന്ത്രി മോദി കാണുന്നുണ്ട്. ബ്രിട്ടന് ഇന്ത്യയില്‍ ബിസിനസ്സ് നടത്താനുള്ള അനുമതിയാണ് ലഭിക്കുന്നതെങ്കില്‍ ഇന്ത്യ ചര്‍ച്ചകളില്‍ വിലപേശി നേടിയത് ഇന്ത്യക്കാര്‍ക്ക് വിസാ ഇളവുകളും, പ്രൊഫഷണല്‍ യോഗ്യതകള്‍ക്ക് അംഗീകാരവും, യുകെയില്‍ തല്‍ക്കാലമായി ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനില്‍ ഇളവുകളുമാണ്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions