യു.കെ.വാര്‍ത്തകള്‍

ബോംബ് ഭീഷണി; ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍

യാത്രക്കാരുമായി വിമാനം പുറപ്പെടവേ തന്റെ കൈവശം ബോംബുണ്ടെന്ന് വിളിച്ചുപറഞ്ഞ് യാത്രക്കാരന്‍. ല്യൂട്ടനില്‍ നിന്നും ഗ്ലോസ്‌ഗോയിലേക്ക് രാവിലെ 7 മണിക്ക് പോയ വിമാനത്തിലായിരുന്നു സംഭവം. പൊലീസെത്തി 41 കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. വിമാനത്തിന്റെ പുറക് ഭാഗത്ത് നിന്ന് വിമാനം താഴെയിറക്കുക, വിമാനത്തിലെ ബോംബ് കണ്ടെത്തുക എന്നു വിളിച്ചു പറഞ്ഞു. അമേരിക്ക തുലയട്ടെ, ട്രംപ് തുലയട്ടെ, അള്ളാഹു അക്ബര്‍ എന്നു മൂന്നുതവണയും വിളിച്ചുപറഞ്ഞു. ഉടന്‍ വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ തന്നെ ഇയാളെ കീഴ്ടക്കി നിലത്ത് കിടത്തി. മറ്റൊരാള്‍ വന്ന് മുകളില്‍ ഇരുന്നു.

ഇയാള്‍ ആരെന്നോ ബാഗില്‍ എന്തെന്നോ യാത്രക്കാര്‍ പരസ്പരം ആശങ്ക പങ്കുവച്ചിരുന്നു. യാത്രക്കാര്‍ തന്നെ ദേഹ പരിശോധനയും ബാഗ് പരിശോധനയും നടത്തി. വിമാനം ഗ്ലാസ്‌ഗോയില്‍ ഇറങ്ങിയയുടന്‍ ഇയാളെ അറസ്റ്റ് ചെയ്തു.

പഴ്‌സും ഫോണും മടക്കി തരാന്‍ ഇയാള്‍ വിളിച്ചുപറയുന്നുണ്ടായി. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നോ എന്നു സംശയമുണ്ട്. സംഭവം ഈസിജെറ്റും സ്ഥിരീകരിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions