യു.കെ.വാര്‍ത്തകള്‍

യോര്‍ക്ക്ഷയറില്‍ 21 കാരി കൊല്ലപ്പെട്ടു; ഒരാള്‍ അറസ്റ്റില്‍

യോര്‍ക്ക്ഷയറില്‍ കോര്‍ട്ട്‌നി ആംഗസ് എന്ന 21 കാരി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ താമസിച്ചിരുന്ന വ്യക്തിയെ ഡ്യൂസ്ബറിയിലെ അസ്ഡ സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ് ചെയ്തത്. വിന്‍ഡോ ക്ലീനിംഗ് ഉള്‍പ്പടെ പല ചെറിയ പണികളും ചെയ്ത് ജീവിക്കുന്ന വ്യക്തിയായിരുന്നു അറസ്റ്റിലായ മൈക്കല്‍ എന്ന് അയല്‍ക്കാര്‍ പറയുന്നു. കോര്‍ട്ട്‌നിയുമായി അയാള്‍ക്കുള്ള ബന്ധം എന്താണ് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സമീപവാസികള്‍ പറയുന്നത് കോര്‍ട്ട്‌നി ആ വീട്ടില്‍ വരുന്നത് കണ്ടിട്ടില്ലെന്നും അവര്‍ അവിടെയല്ല താമസിച്ചിരുന്നത് എന്നുമാണ്. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബാറ്റ്‌ലിയിലുള്ള ഒരു വീട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച കോട്ട്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തുള്ള ഡ്യൂസ്ബറിയിലാണ് കോര്‍ട്ട്‌നി താമസിച്ചിരുന്നത്.

അതേസമയം, അറസ്റ്റിലായ മൈക്കല്‍ ആ വീട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താമസിച്ചു വരികയായിരുന്നു. ഇക്കാലത്തിനിടയില്‍ ഇയാള്‍ക്കൊപ്പം രണ്ട് പങ്കാളികള്‍ വ്യത്യസ്ത സമയങ്ങളില്‍ ഉണ്ടായിരുന്നതായും അയല്‍ക്കാര്‍ പറയുന്നു. ഏറ്റവും ഒടുവില്‍ ഉണ്ടായിരുന്ന പങ്കാളി കുട്ടികള്‍ക്കൊപ്പം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വീട് വിട്ടുപോയത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions