യു.കെ.വാര്‍ത്തകള്‍

സാങ്കേതികപ്രശ്‌നം: ബ്രിട്ടന്റെ വ്യോമമേഖല വീണ്ടും സ്തംഭിച്ചു; പുതിയ യാത്ര ദുരിതം തുടരും

യുകെയിലെ വിമാനയാത്ര ദുരിതത്തിലാക്കി വീണ്ടും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം പണിമുടക്കി. ബുധനാഴ്ച 20 മിനിറ്റോളം എടിസി സിസ്റ്റം സ്തംഭിച്ചതോടെയാണ് നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര പുറപ്പെടാന്‍ കഴിയാതെ നിലത്തിറങ്ങിയത്. അതേസമയം സാങ്കേതിക പ്രശ്‌നം മൂലമാണ് തടസ്സം നേരിട്ടതെന്നും, ഇത് പരിഹരിച്ചതായും സിസ്റ്റം നടത്തിപ്പിന്റെ ചുമതയലുള്ള കമ്പനി നാറ്റ്‌സ് പ്രതികരിച്ചു.

എങ്കിലും ഷെഡ്യൂളുകള്‍ താളം തെറ്റിയതോടെ ഏതാനും മിനിറ്റ് മാത്രം മുടങ്ങിയ പ്രവര്‍ത്തനം ബ്രിട്ടീഷ് വ്യോമയാന മേഖലയെ അപ്പാടെ സ്തംഭിപ്പിക്കുകയാണ് ചെയ്തത്. 2023 ഓഗസ്റ്റില്‍ വിമാനത്താവളങ്ങളെ നിശ്ചലമാക്കിയ അവസ്ഥയുടെ ആവര്‍ത്തനമാണ് ഈ പ്രശ്‌നമെന്നാണ് ആശങ്ക. അന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനങ്ങള്‍ക്ക് പറക്കാന്‍ കഴിയാതെ വന്നതോടെ ദുരിതത്തിലായത്.

സാങ്കേതിക പ്രശ്‌നം നേരിട്ട ഘട്ടത്തില്‍ ഹീത്രൂവിലേക്കുള്ള വിമാനങ്ങള്‍ കുറയ്‌ക്കേണ്ടി വന്നതായി ബ്രിട്ടീഷ് എയര്‍വേസ് വ്യക്തമാക്കി. അതേസമയം രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയും വിമാനയാത്ര തടസ്സപ്പെട്ട ഘട്ടത്തില്‍ യുകെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കമ്പനി മേധാവി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

സംഭവത്തിന് ഹാക്കിംഗുമായി ബന്ധമില്ലെന്നാണ് യുകെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മനസ്സിലാക്കുന്നത്.

അതേസമയം, നാറ്റ് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ റോള്‍ഫ് രാജിവെയ്ക്കുകയോ, പുറത്താക്കുകയോ വേണമെന്ന് റയാനെയര്‍ ആവശ്യപ്പെട്ടു. സാങ്കേതികപ്രശ്‌നം പരിഹരിച്ചതായി നാറ്റ്‌സ് വ്യക്തമാക്കി. എന്നിരുന്നാലും വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ദുരിതം തീരാന്‍ സമയമെടുക്കുമെന്നാണ് കരുതുന്നത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions