യു.കെ.വാര്‍ത്തകള്‍

ശമ്പളവര്‍ധന തള്ളി പത്തില്‍ ഒന്‍പത് നഴ്‌സുമാരും; സമരം അടിച്ചേല്‍പ്പിക്കാതെ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ആര്‍സിഎന്‍

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കു നാമമാത്ര ശമ്പളവര്‍ദ്ധന നല്‍കി തൃപ്തിപ്പെടുത്താമെന്ന സര്‍ക്കാര്‍ നീക്കം തള്ളി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍. പത്തില്‍ ഒന്‍പത് നഴ്‌സുമാരും ഈ വര്‍ഷത്തേക്ക് അനുവദിച്ച 3.6% ശമ്പളവര്‍ദ്ധന തള്ളുന്നതായി രേഖപ്പെടുത്തി. ശമ്പളം മെച്ചപ്പെടുത്താന്‍ തയ്യാറാകാത്ത പക്ഷം ഈ വര്‍ഷം തന്നെ സമരത്തിന് ഇറങ്ങുമെന്നും നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കി. അതിനിടയാകാതെ പരിഹരിക്കാനാണ് നിര്‍ദ്ദേശം.

ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സൂചനാ വോട്ടിംഗില്‍ 91 ശതമാനം പേരും 3.6 ശതമാനം വര്‍ദ്ധന അപര്യാപ്തമെന്ന് വ്യക്തമാക്കി. അതേസമയം മറ്റൊരു ബാലറ്റിംഗ് കൂടി നടത്തിയ ശേഷം മാത്രമാണ് നഴ്‌സുമാര്‍ സമരമുഖത്തേക്ക് ഇറങ്ങുക. ഇതിന് മുന്‍പ് ഗവണ്‍മെന്റിന് ഓഫര്‍ മെച്ചപ്പെടുത്തി പ്രശ്‌നം പരിഹരിക്കാനുള്ള അവസരമുണ്ട്.

സമ്മര്‍ ഉപയോഗിച്ച് നഴ്‌സിംഗ് ജോലിക്കാരില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകുകയോ, അല്ലെങ്കില്‍ തുടര്‍ന്നുള്ള സമരങ്ങള്‍ നേരിടുകയോ ചെയ്യാനാണ് മന്ത്രിമാരോട് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടന്‍, കാര്‍ഡിഫ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലെ മന്ത്രിമാര്‍ക്ക് നഴ്‌സുമാര്‍ ഓഫര്‍ തള്ളിയത് തിരിച്ചടിയാണ്.

29% വര്‍ദ്ധന ചോദിച്ച റസിഡന്റ് ഡോക്ടര്‍മാരുടെ സമരം പരിഹരിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ശ്രമിക്കുന്നതിനിടെയാണ് നഴ്‌സുമാരും അരയും, തലയും മുറുക്കി രംഗത്തിറങ്ങുന്നത്. മറ്റ് എന്‍എച്ച്എസ് ജീവനക്കാരുടെ യൂണിയനുകളും ശമ്പളവര്‍ദ്ധനവില്‍ നിരാശരാണ്.

'വന്‍തോതില്‍ വേക്കന്‍സികള്‍ ബാക്കി കിടക്കുകയും, വര്‍ഷങ്ങളോളം ശമ്പളം നഷ്ടം വരികയും, കരിയര്‍ പുരോഗതി ഇല്ലാതാകുകയും ചെയ്ത് കിടക്കുന്ന പ്രൊഫഷണ്‍ മെച്ചപ്പെടുത്താന്‍ 3.6% വര്‍ദ്ധന മതിയാകില്ലെന്നാണ് ആര്‍സിഎന്‍ നടത്തിയ ഏറ്റവും വലിയ കണ്‍സള്‍ട്ടേഷനില്‍ 91% നഴ്‌സുമാര്‍ അറിയിച്ചിരിക്കുന്നത്', ആര്‍സിഎന്‍ വ്യക്തമാക്കി.

റസിഡന്റ് ഡോക്ടര്‍മാരുടെ 5അഞ്ച് ദിന പണിമുടക്കില്‍ തന്നെ എന്‍എച്ച്എസ് വലഞ്ഞിരുന്നു. പണിമുടക്ക് എന്‍എച്ച്എസിലെ രോഗി പരിപാലനത്തെ വലിയതോതില്‍ ബാധിക്കുന്നുണ്ട്

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions