യു.കെ.വാര്‍ത്തകള്‍

അഞ്ച് ദിവസത്തെ ഡോക്ടര്‍മാരുടെ പണിമുടക്ക്; പ്രത്യാഘാതം വെളിപ്പെടുത്തി എന്‍എച്ച്എസ് കണക്കുകള്‍

എന്‍എച്ച്എസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്ക് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. യൂണിയന്‍ അനുകൂലികളായ ലേബര്‍ ഭരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത് ഇവരെ സ്വാഭാവികമായും രോഷത്തിലാക്കി. ഇപ്പോള്‍ സമരങ്ങളുടെ പ്രത്യാഘാതം വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സമരങ്ങളെ അപേക്ഷിച്ച് ഇക്കുറി റസിഡന്റ് ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തില്‍ താഴെ മാത്രമാണ് പണിമുടക്കിയത്. 93% പ്ലാന്‍ ചെയ്ത ഓപ്പറേഷനും, ടെസ്റ്റും, പ്രൊസീജ്യറുകളും സമരം നടന്ന ദിവസങ്ങളില്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നാണ് പ്രാഥമിക ഡാറ്റ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സമരഘട്ടത്തില്‍ നിന്നും പതിനായിരത്തിലേറെ രോഗികള്‍ക്ക് അധികമായി ചികിത്സ നല്‍കാന്‍ എന്‍എച്ച്എസിന് സാധിച്ചു. അഞ്ച് ദിവസം നീണ്ട പണിമുടക്ക് ബുധനാഴ്ച രാവിലെയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചത്.

അതസമയം, സമരത്തിനിടെ രോഗികള്‍ ആശുപത്രികളില്‍ എത്തുന്നതില്‍ 7.5% കുറവും രേഖപ്പെടുത്തി. എന്‍എച്ച്എസിന്റെ പ്രാഥമിക പരിശോധന പ്രകാരമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.

ഈ ഘട്ടത്തില്‍ 77,000 റസിഡന്റ് ഡോക്ടര്‍മാര്‍ ആശുപത്രികളിലും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസുകളിലും ജോലി ചെയ്തിരുന്നു. ഇതോടെ എന്‍എച്ച്എസില്‍ പകുതിയോളം ഡോക്ടര്‍മാര്‍ സേവനത്തിലുണ്ടായിരുന്നു വെന്നാണ് വ്യക്തമാകുന്നത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions