യു.കെ.വാര്‍ത്തകള്‍

മാറ്റമുണ്ടാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പച്ച തൊടില്ലെന്ന് സമ്മതിച്ച് ചാന്‍സലര്‍

ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ വോട്ടര്‍മാര്‍ക്ക് കടുത്ത അതൃപ്‍തിയിലാണ്. ഗവണ്‍മെന്റിന്റെ പല നയങ്ങളും ജനവിരുദ്ധമായി മാറുന്ന കാഴ്ചയാണ്. അതിനൊപ്പം മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള നയങ്ങളൊന്നും മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല.

ഈ ഘട്ടത്തിലാണ് രാജ്യത്ത് മാറ്റം ഉണ്ടാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ലേബറിന് യോഗ്യതയില്ലെന്ന് റേച്ചല്‍ റീവ്‌സ് തന്നെ സമ്മതിക്കുന്നത്. ഗവണ്‍മെന്റ് രൂപീകരിച്ച ശേഷമുള്ള പല സംഭവങ്ങളും വോട്ടര്‍മാരെ നിരാശരാക്കുന്നതാണെന്നും ചാന്‍സലര്‍ സമ്മതിക്കുന്നു.

വിന്റര്‍ ഫ്യൂവല്‍ അലവന്‍സും, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങളും ഉള്‍പ്പെടെ പല യു-ടേണുകളും ചില വോട്ടര്‍മാര്‍ക്ക് അസന്തുഷ്ടി സമ്മാനിക്കുന്നതാണെന്ന് മനസ്സിലാക്കുന്നതായി റീവ്‌സ് പറയുന്നു. എന്നാല്‍ കണ്‍സര്‍വേറ്റീവുകളില്‍ നിന്നും വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സ്ഥിതി ഏറ്റെടുക്കേണ്ടി വന്നത് മൂലമാണ് ബുദ്ധിമുട്ടെന്ന വാദം ഇപ്പോഴും റീവ്‌സ് ആവര്‍ത്തിക്കുകയാണ്.

രാജ്യം ഭരിക്കപ്പെടുന്ന രീതിയില്‍ സന്തോഷമില്ലാത്തതിനാലാണ് ആളുകള്‍ ലേബറിന് വോട്ട് ചെയ്തത്. കാര്യങ്ങള്‍ എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. എന്നാല്‍ മാറ്റത്തിനായി തിടുക്കമുണ്ട്. എനിക്കും ആ മാറ്റം വേണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ എല്ലാം ഒരുമിച്ച് ചെയ്യാന്‍ പറ്റില്ല, റീവ്‌സ് വാദിക്കുന്നു.



  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions