യു.കെ.വാര്‍ത്തകള്‍

സ്വന്തം വാടകക്കാരെ പുറത്താക്കി വീട്ടുവാടക കൂട്ടി; ലേബറിന്റെ ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രി പുറത്തായി

വാടകക്കാര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതും അകാരണമായി അവരെ പുറത്താക്കുന്നത് തടയുന്നതിനും ബില്‍ വരെ രൂപീകരിക്കപ്പെടുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട മന്ത്രി തന്നെ 'വിളവ് തിന്നുന്ന വേലി'യായി. സ്വന്തം വീട്ടില്‍ താമസിച്ച നാല് വാടകക്കാരെ തെരുവിലിറക്കി 700 പൗണ്ട് വാടക വര്‍ധിപ്പിച്ച ലേബറിന്റെ ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രി റുഷനാരാ അലി പുറത്തായി.

വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ തരുന്ന വാടക പോരെന്ന തോന്നലില്‍ ഇവരെ പുറത്താക്കി നിരക്ക് കൂട്ടുന്നത് പതിവുകാഴ്ചയാണ്. ഇതിനു തടിയിടാനായി നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്ന ഗവണ്‍മെന്റില്‍ മന്ത്രിപദം വഹിക്കുന്ന ഒരാള്‍ തന്നെ ഇത് ചെയ്താല്‍ എന്താവും അവസ്ഥ?

ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രിയാണ് ഈ ഇരട്ടത്താപ്പ് പ്രകടമാക്കിയത് എന്നതാണ് ഏറെ കൗതുകകരം . എന്നാല്‍ സംഗതി പുറത്തറിഞ്ഞ് വിവാദമായതോടെ മന്ത്രി രാജിവെച്ചു. തന്റെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വാടകക്കാരെയാണ് റുഷനാരാ അലി പുറത്താക്കിയത്. ഇതിന് ശേഷം വാടക പ്രതിമാസം 700 പൗണ്ട് വെച്ച് കൂട്ടുകയും ചെയ്തു.

സംഭവം വിവാദമായതോടെ ഗവണ്‍മെന്റില്‍ നിന്നും രാജിവെയ്ക്കുകയാണെന്ന് അലി അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ ഖേദപ്രകടനം പോലും നടത്തിയില്ല. എല്ലാ നിയമങ്ങളും പാലിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും, ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നും റുഷനാരാ അലി കത്തില്‍ പറയുന്നു.

മുന്‍പ് താമസിച്ചിരുന്ന വാടക്കാരെ ഒഴിപ്പിച്ച ശേഷം മന്ത്രി തന്റെ വീടുകളുടെ വാടക നൂറുകണക്കിന് പൗണ്ട് കൂട്ടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയായിരുന്നു രാജിയില്‍ കലാശിച്ചത്. വാടക നിരക്ക് മൂലം വിഷമിക്കുന്ന വാടകക്കാര്‍ക്ക് വേണ്ടി സ്ഥിരം ശബ്ദിക്കുന്ന ആളായിരുന്നു 50-കാരി അലിയെന്നതാണ് മറ്റൊരു വസ്തുത. പ്രൈവറ്റ് റെന്റേഴ്‌സിനെ ചൂഷണം ചെയ്യുന്നുവെന്ന് പരാതിപ്പെട്ടിരുന്ന ഇവര്‍ തന്നെ സ്വയം ഇത് ചെയ്തുവെന്നതാണ് ഞെട്ടിക്കുന്ന സംഗതി.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions