യു.കെ.വാര്‍ത്തകള്‍

എ-ലെവല്‍ ഗ്രേഡുകള്‍ കുത്തനെ കൂടും; വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം

അടുത്ത ആഴ്ചയിലെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഗ്രേഡുകള്‍ കുത്തനെ കൂടുമെന്നു റിപ്പോര്‍ട്ട്. ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ചിന്റെ പേപ്പറിലാണ് ഉന്നത ഗ്രേഡുകള്‍ മഹാമാരിക്ക് മുന്‍പത്തെ നിലയിലായിരിക്കുമെന്ന് കണ്ടെത്തലുള്ളത്.

28 ശതമാനത്തിലേറെ എന്‍ട്രികളും എ അല്ലെങ്കില്‍ എ* ഗ്രേഡ് നേടുമെന്നാണ് പറയുന്നത്. ഗ്രേഡുകള്‍ പെരുപ്പിച്ച് കാണിക്കുന്ന രീതി വീണ്ടും തിരിച്ചെത്തുകയാമെന്ന് ആശങ്കയുള്ളതായി റിപ്പോര്‍ട്ട് തയ്യാറാക്കിയ പ്രൊഫ. അലന്‍ സ്മിത്തേഴ്‌സ് വ്യക്തമാക്കി. ഈ സ്ഥിതി നിയന്ത്രിച്ച് നിര്‍ത്തിയ ശേഷമാണ് ഈ തിരിച്ചുപോക്ക്.

വ്യാഴാഴ്ച ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആയിരക്കണക്കിന് സിക്‌സ്ത് ഫോര്‍മേഴ്‌സാണ് എ-ലെവല്‍ ഫലങ്ങള്‍ നേടുക. തങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി സീറ്റ് കിട്ടുമോയെന്ന് ഇതില്‍ നിന്നും ഇവര്‍ക്ക് മനസ്സിലാക്കാം.

കഴിഞ്ഞ വര്‍ഷം 27.8 ശതമാനം എന്‍ട്രികള്‍ക്കാണ് എ അല്ലെങ്കില്‍ എ* ലഭിച്ചത്. 2020 മുതല്‍ 2022 വരെയുള്ള മഹാമാരി വിഴുങ്ങിയ വര്‍ഷങ്ങള്‍ ഒഴിച്ചുള്ള ഉയര്‍ന്ന റെക്കോര്‍ഡാണ് ഇത്. 2023-ല്‍ 27.2 ശതമാനവും, 2019-ല്‍ 25.4 ശതമാനവുമായിരുന്നു ഉയര്‍ന്ന സ്‌കോറുകാരുടെ എണ്ണം.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions