യു.കെ.വാര്‍ത്തകള്‍

വിദേശികള്‍ ക്രിമിനല്‍ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ യുകെയില്‍ ഇനി നാടുകടത്തല്‍

വിദേശ കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടികളുമായി യുകെ സര്‍ക്കാര്‍. യുകെയിലെ കോടതികള്‍ ശിക്ഷിച്ച വിദേശ കുറ്റവാളികളെ ഇനി നാടുകടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി അനുസരിച്ച് അവരുടെ ജയില്‍ശിക്ഷയുടെ 39 ശതമാനത്തിന് പകരം അവരെ യുകെയില്‍ നിന്ന് നാടുകടത്താനാണ് ആലോചന. മിക്ക വിദേശ തടവുകാരേയും ശിക്ഷിക്കപ്പെട്ട് ജയിലിലിട്ടാല്‍ ഉടന്‍ നാടുകടത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമ നിര്‍മ്മാണത്തിന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് നിര്‍ദ്ദേശം നല്‍കി.

നീണ്ട ശിക്ഷ ലഭിച്ച വിദേശ തീവ്രവാദികളും കൊലപാതകികളും ഗുരുതര കുറ്റവാളികും യുകെയില്‍ നീണ്ട ശിക്ഷ തന്നെ അനുഭവിക്കണം. വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള തീരുമാനം എടുക്കാനുള്ള അധികാരം ജയില്‍ ഗവര്‍ണര്‍മാര്‍ക്കുണ്ടാകും. രാജ്യത്തിന് ഭീഷണിയുണ്ടാക്കുന്ന കുറ്റവാളിയാണോ എന്നതുള്‍പ്പെടെ പരിഗണിക്കും. നാടുകടത്തപ്പെട്ട കുറ്റവാളികള്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.

ജയിലില്‍ കഴിയുന്ന വിദേശ കുറ്റവാളികള്‍ക്ക് ചെലവാക്കുന്ന പണം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജയിലില്‍ 12 ശതമാനം വിദേശ കുറ്റവാളികളാണ്. ജയിലില്‍ കുറ്റവാളികളുടെ എണ്ണം കൂടിയതും സര്‍ക്കാരിന്റെ തീരുമാനം കര്‍ശനമാക്കാന്‍ ഒരു കാരണമാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions