യു.കെ.വാര്‍ത്തകള്‍

നികുതി കൊള്ള ബിസിനസുകളുടെ അന്തകരാകുന്നു; ഇംഗ്ലണ്ടിലും വെയില്‍സിലും ജൂലൈയില്‍ 2081 കമ്പനികള്‍ അടച്ചുപൂട്ടി!

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് കൊണ്ടുവന്ന നികുതി കൊള്ള ചെറുകിട ഇടത്തരം ബിസിനസുകളുടെ അന്തകരാവുന്നു. ഇംഗ്ലണ്ടിലും വെയില്‍സിലും ജൂലൈയില്‍ 2081 കമ്പനികളാണ് അടച്ചുപൂട്ടിയതന്ന് ഇള്‍സോള്‍വന്‍സി സര്‍വീസിന്റെ ഔദ്യോഗികകണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണിനെ അപേക്ഷിച്ച് ഒരു ശതമാനം അധികമാണ്. നിര്‍ബന്ധിത അടച്ചുപൂട്ടലും ഉയരുകയാണ്.

കഴിഞ്ഞ ഒക്ടോബറില്‍ നികുതി വര്‍ദ്ധന വന്നതോടെ ആയിരത്തിലെറെ പബ്ബുകളും റെസ്റ്റൊറന്റുകളും അടച്ചുപൂട്ടിയതായി കണക്കാക്കുന്നു. വരും ബജറ്റില്‍ ഇനിയും നികുതി ഉയര്‍ത്തിയാല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ നേരിടും. ഹോബിക്രാഫ്റ്റ്, ക്വിസ് ക്ലോത്തിംഗ്, സെലെക്ട് ഫാഷന്‍, ഡബ്യുഎച്ച് സ്മിത്ത് എന്നിങ്ങനെ ബ്രാന്‍ഡുകളും നഷ്ടത്തിലാകുകയോ, അടച്ചുപൂട്ടുകയോ ചെയ്യുന്ന നിലയിലാണ്.

നാഷണല്‍ ഇന്‍ഷുറന്‍സിനുള്ള ശമ്പള മാനദണ്ഡ പരിധി കുറച്ചതും തൊഴിലുടമ വിഹിതം കൂട്ടിയതം മിനിമം വേതനം വര്‍ദ്ധിച്ചതും പല സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയായി. നിര്‍മ്മാണ മേഖലയില്‍ 12 മാസത്തിനിടെ 3984കമ്പനികള്‍ അടച്ചുപൂട്ടി. മിനിമം വേതനം ഉയര്‍ത്തിയതോടെ പലരും ജീവനക്കാരെ വെട്ടികുറച്ചു. ദീര്‍ഘകാലമായി പ്രതിസന്ധിയിലായ പല സ്ഥാപനങ്ങളും നികുതി ഭാരം കൂടി ഉയര്‍ന്നതോടെ സ്ഥാപനം അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തുകയാണ്. ഇത് ആളുകളുടെ തൊഴിലും നഷ്ടപ്പെടുത്തുന്നു.

ചാന്‍സലറുടെ ബജറ്റില്‍ പ്രഖ്യാപിച്ച 15 ശതമാനം നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്ക് എംപ്ലോയേഴ്‌സിന് കനത്ത ആഘാതമാണ് സമ്മാനിച്ചത്.

കൂടാതെ നാഷണല്‍ ലിവിംഗ് വേജ് 12.21 പൗണ്ടാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് റേറ്റ് കൂടി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇതിനൊന്നും പ്രതികരിക്കുന്നില്ല. മാത്രമല്ല കൂടുതല്‍ നികുതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍
നടക്കുന്നത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions