യു.കെ.വാര്‍ത്തകള്‍

എസെക്സില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനെതിരെ നിര്‍ണായക വിധി സമ്പാദിച്ച് കൗണ്‍സില്‍

അനധികൃത കുടിയേറ്റത്തിനെതിരെ യുകെയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ ഭാഗമായി ഇവരെ പാര്‍പ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥി ഹോട്ടലുകള്‍ക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവ് കാഴ്ചയാണ്. എസെക്സിലെ ബെല്‍ ഹോട്ടല്‍ ഇത്തരത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാര്‍ത്ഥികളെ ബെല്‍ ഹോട്ടലില്‍ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചിരിക്കുകയാണ് കൗണ്‍സില്‍ അധികാരികള്‍.

ഇതോടെ അനധികൃത കുടിയേറ്റക്കാരെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിക്കേണ്ടതായി വരും. സോമാനി ഹോട്ടല്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എപ്പിംഗിലെ ദി ബെല്‍ ഹോട്ടലില്‍ കുടിയേറ്റക്കാരെ താമസിപ്പിക്കുന്നത് തടയാന്‍ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ആണ് വിധി സമ്പാദിച്ചത് .

കൗണ്‍സിലിന്റെ കേസ് തള്ളിക്കളയാന്‍ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ നടത്തിയ 11-ാം മണിക്കൂര്‍ ശ്രമം നിരസിച്ചതിന് ശേഷമാണ് മിസ്റ്റര്‍ ജസ്റ്റിസ് ഐര്‍ തന്റെ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 140 പുരുഷന്മാരാണ് ഇവിടെ താമസിച്ചിരുന്നത്. യുകെയില്‍ ഉടനീളം ഇത്തരം അഭയാര്‍ത്ഥി ഹോട്ടലുകളില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാകുന്നതിന് ഹൈക്കോടതി വിധി കാരണമാകുമെന്നാണ് നിയമവിദഗ്ധര്‍ അനുമാനിക്കുന്നത്.

നഗരത്തില്‍ 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവിടെ താമസിക്കുന്ന ഒരു അഭയാര്‍ത്ഥിക്കെതിരെ കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് സമീപ ആഴ്ചകളില്‍ ആയിരക്കണക്കിന് ആളുകള്‍ ഹോട്ടലിന് സമീപം പ്രതിഷേധിച്ചിരുന്നു. സിറിയന്‍ പൗരനായ മുഹമ്മദ് ഷര്‍വാര്‍ഖ് (32) ആണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്. ബെല്‍ ഹോട്ടലിലെ ഒരു താമസക്കാരനെതിരെ ലൈംഗിക സ്വഭാവമുള്ള കുറ്റം ഉള്‍പ്പെടെ ഒന്നിലധികം ആക്രമണങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ താന്‍ വളരെയധികം ആശങ്കാകുലനാണ് എന്ന് എപ്പിംഗ് ഫോറസ്റ്റിന്റെ കണ്‍സര്‍വേറ്റീവ് എംപിയായ ഡോ. നീല്‍ ഹഡ്‌സണ്‍ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളും ഇത്തരം കേസുകളും ആണ് ഹോട്ടലുകളില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനെതിരെ കേസിനു പോകാന്‍ കൗണ്‍സിലിനെ പ്രേരിപ്പിച്ചത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions