യു.കെ.വാര്‍ത്തകള്‍

ന്യൂ ഹാംപ്ഷയറില്‍ ഗുരുതര ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച ഭര്‍ത്താവിനെയും രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് യുവതി ജീവനൊടുക്കി

യുകെ ജനതയെ ഞെട്ടിച്ചു ന്യൂ ഹാംപ്ഷയറില്‍ നടന്ന കൊലപാതക-ആത്മഹത്യാ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗുരുതര ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച ഭര്‍ത്താവിനെയും രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് യുവതി ജീവനൊടുക്കുകയായിരുന്നെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭര്‍ത്താവിന് നേരിട്ട ഗുരുതര ബ്രെയിന്‍ കാന്‍സര്‍ മൂലം കടുത്ത സമ്മര്‍ദ്ദം നേരിട്ട സ്ത്രീയാണ് ഇദ്ദേഹത്തെയും, രണ്ട് മക്കളെയും വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവന്‍ അവസാനിപ്പിച്ചത്. 34-കാരിയായ എമിലി ലോംഗിനെ കൂടാതെ ഭര്‍ത്താവ് 48-കാരന്‍ റയാന്‍ ലോംഗ്, ഇവരുടെ എട്ടും, ആറും വയസ്സുള്ള കുട്ടികളെയുമാണ് ന്യൂ ഹാംപ്ഷയറിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.

3 വയസ്സുള്ള ഇളയ കുട്ടിയെ മാത്രം അപകടത്തില്‍ പെടാതെ കണ്ടെത്തുകയും ചെയ്തു. ഭര്‍ത്താവിന് ബാധിച്ച കാന്‍സര്‍ ബാധ എത്രത്തോളം ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് ടിക് ടോക് വീഡിയോകളില്‍ എമിലി രേഖപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ അവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ച് തന്റെ മാനസിക ആരോഗ്യം തകരാറിലായെന്നും ഇവര്‍ സമ്മതിച്ചിരുന്നു. വിഷാദത്തിന്റെ അഗാധ തലത്തിലേക്ക് താന്‍ പോയിരുന്നതായി എമിലി വീഡിയോകളില്‍ പറഞ്ഞിരുന്നു.

ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച് തൊടുത്ത ഒരൊറ്റ വെടിയുണ്ടയില്‍ നിന്നാണ് എമിലിയുടെ മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മക്കളുടെ മരണവും ഓരോ വെടിയുണ്ടയില്‍ നിന്നും വെടിയേറ്റതിനെ തുടര്‍ന്നാണ് സംഭവിച്ചത്. എന്നാല്‍ ഭര്‍ത്താവിന് നേരെ പലതവണ നിറയൊഴിച്ചിട്ടുണ്ട്.

ഭര്‍ത്താവിന് ബാധിച്ച ഗുരുതര രോഗം തന്റെ മാനസിക നില തകര്‍ത്തുവെന്ന് എമിലി രണ്ട് ദിവസം മുന്‍പുള്ള വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡുര്‍ഹാമിലെ ഓയ്‌സ്റ്റര്‍ റിവര്‍ മിഡില്‍ സ്‌കൂളില്‍ സൈക്കോളജിസ്റ്റായിരുന്നു ലോംഗ്. എമിലി റെസ്‌റ്റൊറന്റ് ശൃംഖലയില്‍ ഓപ്പറേഷന്‍സ് ഡയറക്ടായി ജോലി ചെയ്യുകയായിരുന്നു.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions