നാട്ടുവാര്‍ത്തകള്‍

കടല്‍തീരത്തെ വീട് വാങ്ങാന്‍ ഉപപ്രധാനമന്ത്രി നല്‍കിയത് വമ്പന്‍ ഡെപ്പോസിറ്റ്; അന്വേഷണം ആവശ്യപ്പെട്ട് ടോറികള്‍

ഭരണത്തിലെത്തിയ ശേഷം ആഡംബര വീട് വാങ്ങാന്‍ യാതൊരു മടിയും കാണിക്കാത്ത ഹൗസിംഗ് സെക്രട്ടറി കൂടിയായ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ക്ക് മേലുള്ള കുരുക്ക് മുറുകുന്നു. കടല്‍തീരത്തുള്ള വലിയ വീട് സ്വന്തമാക്കാന്‍ റെയ്‌നര്‍ 150,000 പൗണ്ട് ഡെപ്പോസിറ്റ് നല്‍കിയെന്നാണ് വ്യക്തമാകുന്നത്. വീട് വാങ്ങുന്നതില്‍ ഇവര്‍ നികുതി ലാഭിക്കാന്‍ പല ഇടപാടുകളും ചെയ്‌തെന്ന് വ്യക്തമാകുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഈസ്റ്റ് സസെക്‌സില്‍ 800,000 പൗണ്ടിന്റെ ഫ്‌ളാറ്റാണ് ഉപപ്രധാനമന്ത്രി സ്വന്തമാക്കിയത്. ഇതിനായി 650,000 പൗണ്ടിന്റെ മോര്‍ട്ട്‌ഗേജ് നാറ്റ്‌വെസ്റ്റില്‍ നിന്നും റെയ്‌നര്‍ എടുത്തിട്ടുള്ളതായി ലാന്‍ഡ് രജിസ്ട്രി രേഖകള്‍ പറയുന്നു. 25 ശതമാനം ഡെപ്പോസിറ്റ് തുക നല്‍കിയതോടെ കൂടുതല്‍ അനുകൂലമായ പലിശ നിരക്ക് സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹോവില്‍ ഫ്‌ളാറ്റ് സ്വന്തമാക്കുമ്പോള്‍ 40,000 പൗണ്ട് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ വെട്ടിച്ചതായുള്ള ആരോപണങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്. മറ്റൊരു മണ്ഡലത്തില്‍ വീട് സ്വന്തമായുള്ളപ്പോള്‍ പുതിയ വീടാണ് പ്രധാന താമസസ്ഥലമെന്ന് അവകാശപ്പെട്ടാണ് ഇളവ് നേടിയത്. സംഭവത്തില്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ എത്തിക്‌സ് അന്വേഷണം നേരിടണമെന്ന് കണ്‍സര്‍വേറ്റീവുകള്‍ ആവശ്യപ്പെടുന്നു.

റെയ്‌നര്‍ മന്ത്രിതല നിയമങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് കണ്‍സര്‍വേറ്റീവ് ചെയര്‍മാന്‍ കെവിന്‍ ഹോളിന്റേക്ക് മന്ത്രിമാരുടെ സ്റ്റാന്‍ഡേര്‍ഡ്‌സ് സ്വതന്ത്ര ഉപദേശകന്‍ ലോറി മാഗ്നസിന് കത്തയച്ചു. കുടുംബവീടുകള്‍ക്കും, ഉയര്‍ന്ന മൂല്യമുള്ള വീടുകള്‍ക്കും, രണ്ടാമത്തെ വീടുകള്‍ക്കും മേല്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്താന്‍ വാദിക്കുന്ന ഒരു മന്ത്രിയാണ് ഈ വിധത്തില്‍ നികുതി വെട്ടിച്ചതെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions