യു.കെ.വാര്‍ത്തകള്‍

ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സ്; ലണ്ടന്‍ ഉപേക്ഷിക്കുകയാണെന്ന് ഇന്ത്യക്കാരി

നികുതികൊള്ള മൂലം പത്തുവര്‍ഷത്തെ യുകെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണ് വ്യവസായിയും ഇന്‍ഫ്‌ളുവന്‍സറുമായ പല്ലവി ഛിബ്ബര്‍. ലണ്ടനില്‍ ടാക്‌സ് ആടച്ച് വശം കെട്ടുവെന്നും ജീവിത ചിലവ് വല്ലാതെ വര്‍ദ്ധിച്ചെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചവീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.

ജീവിക്കാനാകാത്ത നഗരമായി ലണ്ടന്‍ മാറി. കുടുംബത്തോടൊപ്പം റസ്റ്റൊറന്റായ ഡിഷൂമില്‍ പോയി. കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (8500 രൂപ) നല്‍കേണ്ടിവന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും അവര്‍ പറഞ്ഞു.

നികുതിയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി. പരോക്ഷ നികുതി കൂടി വരുമ്പോള്‍ ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സ് ഇനത്തില്‍ ചിലവഴിക്കേണ്ടിവരുന്നു. മക്കള്‍ക്ക് നല്ല ജോലി പോലും ഇവിടെ നിന്നാല്‍ ലഭിക്കുമോ എന്നറിയില്ലെന്നും അവര്‍ പറഞ്ഞു.

വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണമാണുള്ളത്. പല്ലവിയുടേത് ശരിയായ തീരുമാനമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ പത്തുവര്‍ഷം ലണ്ടനില്‍ ജീവിച്ചിട്ടും പൗണ്ടിനെ ഇന്ത്യന്‍ രൂപയുമായി ബന്ധിപ്പിച്ചാണ് കണക്കു കൂട്ടുന്നതെങ്കില്‍ ഒന്നും പറയാനില്ലെന്നും നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നും വിമര്‍ശന കമന്റുകളുണ്ട്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions