യു.കെ.വാര്‍ത്തകള്‍

സ്റ്റാമ്പ് ഡ്യൂട്ടി വിവാദത്തില്‍ എയ്ഞ്ചല റെയ്‌നര്‍ക്ക് കസേര പോയി; സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി

തന്റെ പുതിയ കടല്‍ത്തീര വസതിക്ക് മതിയായ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയിട്ടില്ല എന്ന് സമ്മതിച്ചതോടെ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ക്ക് സ്വന്തം കസേര നഷ്ടപ്പെട്ടു. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തി എന്ന ആരോപണം തെളിഞ്ഞതോടെയാണ് റെയ്നര്‍ക്ക് അവരുടെ ഹൗസിംഗ് സെക്രട്ടറി പദവിയും ഉപപ്രധാനമന്ത്രി പദവിയും രാജിവയ്ക്കേണ്ടതായി വന്നത്. ഈ വിഷയം മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രതിച്ഛായയെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു.

നികുതിയുമായി ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായം തേടാത്തതിനാല്‍ സംഭവിച്ച പിഴവാണ് അതെന്നാണ് രാജിക്കത്തില്‍ റെയ്നര്‍ വിശദീകരിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനു മേല്‍ അതിയായ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും അവര്‍ രാജിക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശരിയായ തീരുമാനം എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്നറുടെ രാജിയെ കുറിച്ച് പ്രതികരിച്ചത്.

റെയ്നറുടെ രാജിയ്ക്ക് ശേഷം മന്ത്രിസഭയില്‍ സ്റ്റാര്‍മര്‍ അടിമുടി അഴിച്ചുപണി നടത്തുകയായിരുന്നു. പ്രതിച്ഛായ തകര്‍ന്ന മന്ത്രിസഭയുടെ മുഖം മിനുക്കാനുള്ള തത്രപ്പാടില്‍ ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ക്ക് സ്ഥാനം തെറിച്ചു. കുടിയേറ്റ വിരുദ്ധ സമരങ്ങള്‍ തുടര്‍ക്കഥയായ ഒരു വര്‍ഷം മന്ത്രിസഭയുടെ ജനപ്രീതി കുറയ്ക്കുന്നതില്‍ പ്രധാന പങ്കായിരുന്നു ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വഹിച്ചത്. കുടിയേറ്റ നയം കാര്യക്ഷമമല്ലെന്നതിന്റെ ഒരു സൂചന കൂടിയാണ് ഈ സ്ഥാനം തെറിക്കല്‍. വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയ്ക്കും സ്ഥാനം തെറിച്ചു. അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. വിന്റര്‍ ഫ്യൂവല്‍ അലവന്‍സിന്റെ പേരിലുണ്ടായ വിവാദവും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള വിഫല ശ്രമവും മന്ത്രിസഭയുടെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മറ്റൊരു കാരണമാണ്. അതുതന്നെയാണ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ലിസ് കെന്‍ഡാള്‍ക്ക് സ്ഥാനം തെറിക്കാന്‍ ഇടയാക്കിയത്. ശാസ്ത്ര വകുപ്പിലേക്കാണ് അവര്‍ക്ക് സ്ഥാനമാറ്റം.

യുവറ്റ് കൂപ്പര്‍ക്ക് പകരമായി ഹോം ഡിപ്പാര്‍ട്ട്‌മെന്റിലെത്തുന്നത് പാക്കിസ്ഥാന്‍ വംശജയായ ഷബാജ മഹ്മൂദ് ആണ്. നീതിന്യായ വകുപ്പില്‍ പ്രശംസാര്‍ഹമായ വിധത്തില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് അവര്‍ ഇപ്പോള്‍ ഹോം സെക്രട്ടറി പദത്തില്‍ എത്തുന്നത്. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് വകുപ്പില്‍ ലിസ് കെന്‍ഡലിന് പകരം എത്തുന്നത് ക്യാബിനറ്റ് ഓഫീസ് മന്ത്രിയായ പാറ്റ് മെക്ഫദെന്‍ ആയിരിക്കും. അതോടൊപ്പം എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സണില്‍ നിന്നും മാറ്റിയ സ്‌കില്‍സിന്റെ ഉത്തരവാദിത്തവും മെക്ഫഡെനായിരിക്കും.

ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിമരുന്നിട്ട ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിന് സ്ഥാനം പോയില്ല എന്നത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കള്‍ച്ചറല്‍ സെക്രട്ടറി ലിസ നന്ദിയും തത്സ്ഥാനത്ത് തുടരും. ബിസിനസ് സെക്രട്ടറിയായി പീറ്റര്‍ കേയ്ല്‍ എത്തുമ്പോള്‍, സ്റ്റീവ് റീഡ്, പരിസ്ഥിതി വകുപ്പില്‍ നിന്നും നേരത്തെ റെയ്നാര്‍ ചുമതല വഹിച്ചിരുന്ന ഹൗസിംഗ് സെക്രട്ടറി പദത്തിലെത്തും. എമ്മ റെയ്‌നോള്‍ഡ്‌സ് ആയിരിക്കും പുതിയ പരിസ്ഥിതി സെക്രട്ടറി.

ചിത്രം കടപ്പാട്- ബിബിസി

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions