യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായ വിവരം നല്‍കി

എന്‍എച്ച്എസില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായ വിവരം നല്‍കി. രക്ത പരിശോധനയില്‍ തെറ്റായ ഫലം ലഭിച്ചതോടെ വലിയൊരു വിഭാഗം പേര്‍ പ്രതിസന്ധിയിലായി. പലതും ഉപകരണങ്ങളും രോഗികള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായി വിവരം നല്‍കുകയായിരുന്നു. രോഗനിര്‍ണ്ണയത്തിന് ഉപയോഗിച്ചിരുന്ന മെഷീനുകള്‍ പലതും പിഴവുള്ളതായിരുന്നു. 55000 രക്ത പരിശോധനകള്‍ വീണ്ടും ചെയ്യണമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലും അയര്‍ലന്‍ഡിലും ഓഫീസുകളുള്ള ട്രിനിറ്റി ബയോടെക് എന്ന കമ്പനി നിര്‍മ്മിച്ച ഉപകരണങ്ങളാണ് തെറ്റായ പരിശോധനാ ഫലം നല്‍കിയത്. തെറ്റായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് ആവശ്യമില്ലാത്ത മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ല്യൂട്ടണ്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ ഹോസ്പിറ്റലിലെ ലബോറട്ടറിയില്‍ നിന്നും ചില രോഗികള്‍ക്ക്, രക്തത്തില്‍ ഉയര്‍ന്ന ഗ്ലോക്കോസ് ലെവല്‍ ഉണ്ടെന്ന തെറ്റായ റിപ്പോര്‍ട്ട് ലഭിച്ചു എന്ന് കഴിഞ്ഞ വര്‍ഷം ബെഡ്ഫോര്‍ട്ഷയര്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് വെളിപ്പെടുത്തിയിരുന്നു. ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായി രോഗ നിര്‍ണ്ണയം നടത്തുകയായിരുന്നു. 16 ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ ഇതേ കമ്പനി ഉപകരണങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ ആയിരക്കണക്കിന് പേര്‍ വീണ്ടും പരിശോധന നടത്തേണ്ടിവരും.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions