യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററിലെ സൗത്ത് ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ നിന്നും ദോശ കഴിച്ച എട്ടോളം പേര്‍ അസുഖബാധിതരായി


സൗത്ത് ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുന്ന റെസ്‌റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച് ആളുകള്‍ രോഗബാധിതരായി. എട്ടോളം പേര്‍ക്കാണ് രോഗബാധ പിടിപെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മാഞ്ചസ്റ്ററിലെ സെയിലിലുള്ള ദോശാ കിംഗ്‌സിലാണ് ശനിയാഴ്ച ഉച്ചയോടെ ആളുകള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടത്. വിവരമറിഞ്ഞ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ ഇവിടേക്ക് കുതിച്ചെത്തി. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി വിവരം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് നോര്‍ത്തേണ്‍ റോഡിലെ ഭക്ഷണശാലയിലേക്ക് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് എത്തുന്നത്.

സൗത്ത് ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ഗ്യാസ് ലീക്ക് ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെ ട്രാഫോര്‍ഡ് കൗണ്‍സിലില്‍ നിന്നും ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിളമ്പിയ ഭക്ഷണത്തില്‍ നിന്നുമാണ് രോഗബാധ നേരിട്ടതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

സൗത്ത് ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുന്ന റെസ്റ്റൊറന്റാണ് ദോശാ കിംഗ്‌സ്. ഏറ്റവും മികച്ച ദോശയാണ് തങ്ങള്‍ നല്‍കുന്നതെന്ന് ഇവരുടെ വെബ്‌സൈറ്റും പറയുന്നു. ഇതിനിടയില്‍ ഭക്ഷ്യവിഷബാധ എങ്ങനെ സംഭവിച്ചുവെന്നതാണ് ഇനി അന്വേഷണവിധേയമാകുക.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions